
ദില്ലി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താമെന്ന ആരോപണം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയെങ്കിലും ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തുമെന്ന് തെളിയിക്കാന്‍ തയ്യാറുള്ള പാര്‍ട്ടികള്‍ മെയ് 26ന് മുമ്പ് വിവരം അറിയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്.
എന്നാല്‍ ആരോപണം ഉന്നയിച്ച പാര്‍ട്ടികളടക്കം ആരും രംഗത്ത് വന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വെല്ലുവിളി ഏറ്റെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, ആരോപണം തെളിയിക്കാന്‍ ജൂണ്‍ 3ന് അവസരം നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓരോ പാര്‍ട്ടിയില്‍ നിന്നും രണ്ട് പേര്‍ക്ക് വീതം വെല്ലുവിളിയില്‍ പങ്കെടുക്കാം. ഇവര്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം എന്നതാണ് ഏക നിബന്ധന.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതായി ആം ആദ്മി പാര്‍ട്ടിയാണ് ആരോപണം ഉന്നയിച്ചത്. ബി.എസ്.പിയും തൃണമുല്‍ കോണ്‍ഗ്രസും ഈ ആരോപണത്തെ പിന്തുണച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിക്കുകയും ആരോപണം തെളിയിക്കാന്‍ അവസരം നല്‍കാമെന്ന് വ്യക്തമാക്കുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam