പുറ്റിങ്ങല്‍ ദുരന്തം നടന്നിട്ട് ഒരു മാസം; സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചത് രണ്ടു പേര്‍ക്ക് മാത്രം

Published : May 10, 2016, 07:55 AM ISTUpdated : Oct 05, 2018, 02:45 AM IST
പുറ്റിങ്ങല്‍ ദുരന്തം നടന്നിട്ട് ഒരു മാസം; സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചത് രണ്ടു പേര്‍ക്ക് മാത്രം

Synopsis

കഴിഞ്ഞ മാസം 10 ന് പുലര്‍ച്ചെ നടന്ന ദുരന്തത്തില്‍ ആകെ 1193 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 482 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രിച്ചെലവുകളും മറ്റും താങ്ങാനാവാത്തവരാണ് ഭൂരിപക്ഷവും. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ കിട്ടിയത് രണ്ട് പേര്‍ക്ക് മാത്രമാണ്. അതും നാല് ലക്ഷം രൂപ വീതം മാത്രം. മരിച്ചവരുടെ യഥാര്‍ത്ഥ അവകാശികളെ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടാണ് ധനസഹായ വിതരണം നടത്താന്‍ സാധിക്കാത്തതെന്നാണ് ജില്ലാഭരണകൂടങ്ങളുടെ വിശദീകരണം

രാജ്യത്തെ നടുക്കിയ വെടിക്കെടപകടത്തില്‍ നിന്നും പരവൂര്‍ ഇതുവരെ മുക്തമായിട്ടില്ല. ക്ഷേത്ര പരിസരം ഇപ്പോഴും പൊലീസ് കാവലിലാണ്. വെടിമരുന്നിന്റെ രൂക്ഷ ഗന്ധമാണ് പരിസരത്താകെ. രണ്ട് ദിവസം മുന്‍പും ഇവിടെ നിന്ന് ശരീരാവശിഷ്‌ടങ്ങള്‍ കിട്ടിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ക്ഷേത്രഭാരവാഹികളും കരാറുകാരനും അടക്കം 42 പേര്‍ കസ്റ്റഡിയിലാണ്. കൊലക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ചാത്തന്നൂര്‍ എസിപി അടക്കമുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
മുസ്ലിങ്ങളല്ലാത്തവർ ആക്രമിക്കപ്പെടുന്നു, ബംഗ്ലാദേശ് ഭരിക്കുന്നത് മതേതരത്വം തകർക്കുന്ന സർക്കാരെന്ന് ഷെയ്ഖ് ഹസീന