
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘വീട്ടിൽ പോയി ചോദിക്ക്' എന്ന മുഖ്യമന്ത്രിയുടെ പ്രയോഗത്തിന് ജനം തെരുവിൽ മറുപടി പറയുമെന്നാണ് വി ഡി സതീശന്റെ പ്രതികരണം. ഡീൽ ആരോപണം ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർഎസ്എസുമായി ചർച്ച നടത്തിയത് ആരാണ്? നാട് നീളെ വ്യഭിചരിക്കുന്നവരെ ന്യായീകരിക്കുന്നുവെന്ന പരാമർശത്തിൽ, മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
സീറ്റ് ഡീൽ ഞാൻ നേരത്തെ പറഞ്ഞു. കാസർഗോഡ്, മഞ്ചേശ്വരം, റാന്നി, കോന്നി, ചെങ്ങന്നൂർ, ഏറ്റുമാനൂര്‍, തൃപ്പൂണിത്തുറ ഇവിടെ ബിജെപിക്ക് സീറ്റില്ല. ആര്‍എസ്എസ് നേതാക്കളുമായി മസ്കറ്റ് ഹോട്ടലിൽ ചർച്ച നടത്തിയത് ആരാണ്? അദ്ദേഹം മലയാള ഭാഷക്ക് സംഭാവന ചെയ്ത ആളാണെന്നും സതീശൻ വിമര്‍ശിച്ചു. ഒരു കലാകാരനെ കോമാളി എന്ന് വിളിക്കുന്ന തരത്തിൽ തരംതാണു. ഇവരുടെ നാവിൽ നിന്ന് വീണ വൃത്തികെട്ട വാക്കുകൾ തുടച്ചു മാറ്റാൻ സാംസ്‌കാരിക ഹരിത കർമ സേന ഉണ്ടാക്കേണ്ടി വരും. കോൺഗ്രസ് ഒരുപാട് പദ്ധതികൾ പ്രഖ്യാപിച്ചു. അതാണ് രക്ഷാപ്രവര്‍ത്തനം. സിപിഎം വിട്ടു പോയവരെ കൊല്ലുന്നതാണ് സിപിഎം പരിപാടി. സർക്കാർ ഖജനാവിൽ നിന്ന് രാഷ്ട്രീയ പ്രചരണത്തിന് പണം ചെലവഴിക്കുകയാണ്. കേരളത്തിൽ ഉടനീളം വച്ച ഹോർഡിങ്ങുകൾ നേരത്തെ പിആര്‍ഡിയുടേതായിരുന്നു.
പാലക്കാട് മുസ്‌ലിം സ്ഥാനാർഥി ആയതുകൊണ്ടല്ല, എൻഎംആര്‍ റസാഖിന്റെ പശ്ചാത്തലം അന്വേഷിക്കണം. എന്ത് രാഷ്‌ടീയ പശ്ചാത്തലമായിരുന്നു റസാഖിന് ഉള്ളത്? രമേഷ് പിഷാരടിക്ക് പത്തു വർഷത്തെ കോൺഗ്രസ് പ്രവർത്തനം ഉണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ സഹകരണ ബാങ്കുകളിൽ മുഴുവൻ കൊള്ളയാണ് നടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗമാണ് അടൂരിൽ രാജിവച്ച് പുറത്തു പോയത്. ശബരിമല അയ്യപ്പന്റെ സ്വർണ്ണം കൊള്ളയടിക്കുന്നവർക്ക് എന്ത് സഹകരണ ബാങ്ക് എന്നും സതീശൻ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam