
മുംബൈ: 2006 ഔറംഗബാദ് ആയുധക്കടത്ത് കേസിൽ കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ലഷ്കർ ഭീകരൻ അബു ജുൻഡാൽ ഉൾപെടെ 12 പേർക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയാണ് ശിക്ഷ പ്രഖ്യപിക്കുക.
കേസിൽ ഉൾപെട്ട ഇരുപത്തിരണ്ട് പ്രതികളില്‍ പത്തുപേരെ കോടതി വെറുതെ വിട്ടിരുന്നു. 2002 ഗുജറാത്ത് കലാപത്തിനുശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കാന്‍ ആയുധം ശേഖരിച്ചു എന്നാണ് പ്രതികൾക്കെതിരായ കുറ്റം. 2006 മെയ് 8നാണ് ഔറംഗാബാദിൽനിന്നും മഹാരാഷ്ട്ര എടിഎസ് വൻ ആയുധ ശേഖരം പിടികൂടിയത്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച അബുജുന്ഡജാലിനെ 2012ൽ സൌദി പിടികൂടി ഇന്ത്യക്ക് കൈമാറുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam