
ദില്ലി: പ്ലാസ്റ്റിക്ക് മാലിന്യം തുടച്ച് നീക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. ഇത്തവണ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. എന്നാൽ ഈ പരിസ്ഥിതി ദിനത്തിലും ദില്ലിയിലെ തൈമൂർ ഗ്രാമവാസികൾക്കുള്ളത് ഒരപേക്ഷമാത്രം. ജീവിതം വഴിമുട്ടിച്ച ഗ്രാമത്തിലെ പ്ലാസ്റ്റിക് കൂമ്പാരം ആരെങ്കിലും ഒന്ന് മാറ്റിത്തരണം.
ഒരു ഗ്രാമത്തെ മുഴുവന്‍ പ്ലാസിറ്റിക്ക് വിഴുങ്ങിയ കഥയാണിത്. ദില്ലി നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം നിറച്ച മുനിന്‍സിപ്പാലിറ്റിയുടെ വണ്ടി ഭൂരിഭാഗവും എത്തുന്നത് തൈമൂര്‍ ഗ്രാമത്തിലേക്കാണ്. കേവലം പത്ത് വര്‍ഷം കൊണ്ട് ഗ്രാമത്തിലെ ജലസ്രോതസായിരുന്ന കനാല്‍ പ്ലാസ്റ്റിക്ക് കൊണ്ട് നിറഞ്ഞു.ഗ്രാമത്തിലെ കുളങ്ങളും പ്ലാസിറ്റിക്ക് കൂമ്പാരമായി. ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കാത്ത ഗതികേടിലാണിവര്‍.
ആംആദ്മി എംഎല്‍എ അമാനുത്തുള്ള ഖാന് പരാതി നല്‍കിയെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ല. മഴ പെയ്താല്‍ മാലിന്യ വെള്ളം മുഴുവന്‍ ഇവരുടെ വീടുകളില്‍ കേറും. ടൈഫോയ്ഡ് അടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് അടിമയാണ് ഭൂരിഭാഗം പേരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam