
ദില്ലി: വികസനത്തെക്കുറിച്ച് സംവാദം നടത്തുന്നതിൽ പരാജയം സമ്മതിച്ച് കോൺഗ്രസ് ചെളി വാരിയെറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ എത്രത്തോളം ശക്തിയിൽ ചെളി വാരിയെറിയുന്നുവോ അത്രയും ആഴത്തിൽ താമര വിരിയുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. റഫേൽ വിമാന ഇടപാടിലെ ആരോപണങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേയാണ് മോദി ഇത്തരമൊരു പരാമർശം നടത്തിയത്. 125 വർഷം പഴക്കവും പാരമ്പര്യവുമുള്ള ഒരു പാർട്ടിക്ക് സഖ്യകക്ഷികളോട് ലയനത്തിനായി യാചിക്കേണ്ട ആവശ്യമില്ലെന്നും മോദി തുറന്നടിച്ചു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
സഖ്യകക്ഷികൾ ഉണ്ടായാലും കോൺഗ്രസിന് വിജയം അസാധ്യമാണ്. സാമൂഹ്യ നീതിയിലാണ് തന്റെ സർക്കാർ വിശ്വസിക്കുന്നത്. എല്ലാവരുടെയും വികസനവും എല്ലാവരുടെയും സഹകരവുമാണ് താൻ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. 2019 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് എത്രത്തോളം വിമർശിക്കുന്നുവോ അത്രയും വേഗത്തിലായിരിക്കും താമര വിരിയുക. ബിജെപി അധ്യക്ഷൻ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ റാലിയിൽ പ്രസംഗിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam