തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു. ദില്ലി ലോക് കല്യാൺ മാർ​ഗിലെ വസതിയിലാണ് മോദി സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ദില്ലി: ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്ന് കേരളത്തിൽ നിന്നെത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു. ദില്ലി ലോക് കല്യാൺ മാർ​ഗിലെ വസതിയിലാണ് മോദി സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനെയും സംഘം കണ്ടു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന്റെ പ്രാധാന്യത്തിലൂന്നിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വസതിയിൽ ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ്ച്ചയിൽ സംഘത്തോട് സംവദിച്ചത്. ഈ നേട്ടത്തിന്റെ ഊർജം തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണം. ​ഗുജറാത്തിലെ രാഷ്ട്രീയ അനുഭവം വിവരിച്ച മോദി അം​ഗങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സം​ഘടനാചുമതലയുള്ള ജന സെക്രട്ടറി ബിഎൽ സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

രാവിലെ ന​ഗര വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടാർ സംഘത്തിന് ഒരു മണിക്കൂർ ക്ലാസെടുത്തു. ഉച്ചയ്ക്ക് പാർലമെന്റ് സന്ദർശിച്ച സംഘം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനെയും കണ്ടു. നാളെ രാഷ്ട്രപതി ഭവൻ സന്ദർശിക്കുന്ന സംഘം ദില്ലി മുഖ്യമന്ത്രി രേഖ ​ഗുപ്തയെയും കണ്ട ശേഷം നാട്ടിലേക്ക് മടങ്ങും. മൂന്ന് ദിവസം നീളുന്ന ദില്ലി പ്രവാസ് ശിൽപശാലയിലൂടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമ രൂപരേഖ കൂടിയാണ് തയ്യാറാകുന്നത്.

YouTube video player