Latest Videos

കുപ്പയില്‍ അറുത്തുമാറ്റിയ നിലയില്‍ കൈകാലുകള്‍; കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു

By Web TeamFirst Published Feb 6, 2019, 6:43 PM IST
Highlights

രണ്ടാഴ്ച മുമ്പ് കുപ്പയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചെന്നൈ സ്വദേശിനി 35കാരിയായ സന്ധ്യയുടെതെന്ന് തിരിച്ചറഞ്ഞു.  രണ്ടാഴ്ച മുമ്പാണ് ചെന്നൈയിലെ കുപ്പയില്‍ ഒരു കൈയ്യും രണ്ട് കാലുകളും വേര്‍പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 

ചെന്നൈ: രണ്ടാഴ്ച മുമ്പ് കുപ്പയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചെന്നൈ സ്വദേശിനി 35കാരിയായ സന്ധ്യയുടെതെന്ന് തിരിച്ചറഞ്ഞു.  രണ്ടാഴ്ച മുമ്പാണ് ചെന്നൈയിലെ കുപ്പയില്‍ ഒരു കൈയ്യും രണ്ട് കാലുകളും വേര്‍പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായ ബാലകൃഷ്ണനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. 

17 വര്‍ഷം മുമ്പാണ് സന്ധ്യയും ബാലകൃഷ്ണനും വിവാഹിതരാകുന്നത്.  വര്‍ഷങ്ങള്‍ക്കിപ്പുറം ബാലകൃഷ്ണന് സന്ധ്യക്ക് അവിഹിതമുണ്ടെന്ന സംശയം ആരംഭിച്ചു.  തുടര്‍ന്ന് ഭാര്യ കൊന്ന് കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 19നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.

കുപ്പയില്‍ നിന്ന് കണ്ടെത്തിയ കൈയില്‍ പച്ചകുത്തിയ ശിവപാര്‍വതി രൂപം മാത്രമായിരുന്നു പൊലീസിന് ആളെ തിരിച്ചറിയാനുള്ള ഏക സൂചന. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇത് സംബന്ധിച്ച് പൊലീസ് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് സന്ധ്യയുടെ അമ്മ നല്‍കിയ പരാതിയുമായ സാമ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസ് വഴിത്തിരിവായത്. 

തുടര്‍ന്ന് ഭാര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് മറ്റ് ശരീര ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. ലഭിച്ച ശരീര ഭാഗങ്ങള്‍ രാജീവ് ഗാന്ധി ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

click me!