
ആലപ്പുഴ: ചെങ്ങന്നൂരിൽ പൊലീസ് ഡ്രൈവറെ ക്രൂരമായി മർദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ചെങ്ങന്നൂരിന് സമീപം മുളക്കുഴ സ്വദേശികളായ രാഹുൽ കൃഷ്ണൻ, സാഗർ, രാകേഷ് കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതി മനീഷും പൊലീസ് വാഹനത്തിൽനിന്ന് ഇവരെ രക്ഷപെടുത്താൻ ശ്രമിച്ച കേസിൽ രാധാകൃഷ്ണൻ എന്നയാളും നേരത്തേ അറസ്റ്റിലായിരുന്നു.
ചെങ്ങന്നൂർ സിഐയുടെ ഡ്രൈവർ ജയേഷിനും കുടുംബത്തിനും കഴിഞ്ഞ മാസം ഇരുപത്തിയൊൻപതിന് പെണ്ണുക്കര കനാൽ ജങ്ഷനിൽ വച്ചാണ് മർദനമേറ്റത്. ജയേഷും ഭാര്യയും കായംകുളത്തു നിന്ന് ചെങ്ങന്നൂരിലേക്ക് ബൈക്കിൽ വരുന്നതിനിടെ മനീഷിന്റെ ബൈക്ക് പിന്നിൽ നിന്നു വന്ന് ഇടിക്കുകയായിരുന്നു. വാക്കുതർക്കത്തിന് പിന്നാലെ മനീഷും സുഹൃത്തുക്കളും ചേർന്ന് ജയേഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയേഷ് ചികിൽസയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam