സനല്‍ കുമാറിന്‍റെ കൊലപാതകം; ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താന്‍ വഴിതേടി പൊലീസ്

Published : Nov 09, 2018, 06:47 AM ISTUpdated : Nov 09, 2018, 09:15 AM IST
സനല്‍ കുമാറിന്‍റെ കൊലപാതകം; ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താന്‍ വഴിതേടി പൊലീസ്

Synopsis

കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നത് പൊലീസിനും സര്‍ക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മര്‍ദ്ദം ശക്തമാക്കിയത്.   

തിരുവനന്തപുരം: സനല്‍ കുമാര്‍ കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താനായി അന്വേഷണ സംഘം പുതിയ വഴികള്‍ തേടുന്നു. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നത് പൊലീസിനും സര്‍ക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മര്‍ദ്ദം ശക്തമാക്കിയത്. 

ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പി ഹരി കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും മുമ്പ്, ഹരികുമാറിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും വഴി കീഴടങ്ങാനായി സമ്മര്‍ദ്ദം ശക്തമാക്കി. ഇതിനിടെ ഹരികുമാറിനെ സംഭവ സ്ഥലത്ത് നിന്ന് രക്ഷിച്ച കൊടങ്ങാവിള സ്വദേശി ബിനുവിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. 

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എസ്പി ആന്‍റണിയുടെ നേതൃത്വത്തിലുളള സംഘം നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ മരിച്ചു കിടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സനല്‍ കുമാറിന്‍റെ ഭാര്യയില്‍ നിന്നും ദൃക്സാക്ഷികളില്‍ നിന്നും സംഘം മൊഴി രേഖപ്പെടുത്തി. 

അതേസമയം, ഹരികുമാറിന്‍റെ കല്ലമ്പലത്തെ വീട് പൂട്ടിയിട്ട നിലയിലാണ്. ഹരികുമാറിന്റെ സഹാദരന്‍ മാധവന്‍ പിളളയും കുടംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. ഹരികുമാറിന്‍റെ ഭാര്യയും മകനും ബന്ധു വീട്ടിലേക്ക് മാറിയതായാണ് സൂചന. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഹരികുമാറിനെ കണ്ടെത്താനുളള ശ്രമങ്ങള്‍ പൊലീസ് തുടരുന്നതായി റൂറല്‍ എസ്പി പി അശോക് കുമാര്‍ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്, പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം; വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം