എസ്.ഐ രാജന്‍റെ ചികിത്സാച്ചെലവ് സര്‍ക്കാരും പൊലീസും വഹിക്കുമെന്ന് ഡിജിപി

Web Desk |  
Published : May 18, 2018, 09:47 PM ISTUpdated : Oct 02, 2018, 06:30 AM IST
എസ്.ഐ രാജന്‍റെ ചികിത്സാച്ചെലവ് സര്‍ക്കാരും പൊലീസും വഹിക്കുമെന്ന് ഡിജിപി

Synopsis

മണല്‍ മാഫിയയുടെ അക്രമത്തിന് ഇരയായത് 2015ല്‍ ഒരു ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: മണൽക്കടത്ത് തടയുന്നതിനിടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പരിയാരം സ്റ്റേഷനിലെ എസ്ഐ എം.രാജന്‍റെ ചികിത്സക്ക് ഒരു ലക്ഷം രൂപ അനുവദിച്ചതായി ഡിജിപി. രാജന്‍റെ മുഴുവൻ ചികിത്സാ ചെലവും സർക്കാരും പൊലീസും വഹിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമേയാണ് ഒരു ലക്ഷം കൂടി അനുവദിച്ചത്. 

2015 മെയ് മാസത്തിലാണ് മണൽക്കടത്ത് ലോറിക്ക് കൈകാണിച്ച രാജന്‍ അക്രമത്തിനിരയായത്. ലോറിക്കുള്ളിലേക്ക് വലിച്ചിട്ട്, ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ജാക്കിലിവർ കൊണ്ട് അക്രമിസംഘം തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാനാവാതെ മൂന്ന് വര്‍ഷമായി നരകയാതന അനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വാര്‍ത്ത ഏഷ്യാനെറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ് രാജന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ച് വർഷത്തെ നിയമപോരാട്ടം; കോടതിമുറിയിൽ വിവാഹമോചന കരാർ പിച്ചിച്ചീന്തി ഭർത്താവിനെ കെട്ടിപ്പിടിച്ച് യുവതി, ഡൽഹിയിൽ അപൂർവ്വ നിമിഷം
ആരോ​ഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്, സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു; കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി