മൂക്കുന്നിമലയിൽ വ്യാപക കയ്യേറ്റമെന്ന് സർവ്വേ റിപ്പോർട്ട്

Published : Nov 29, 2016, 04:30 PM ISTUpdated : Oct 04, 2018, 07:24 PM IST
മൂക്കുന്നിമലയിൽ വ്യാപക കയ്യേറ്റമെന്ന് സർവ്വേ റിപ്പോർട്ട്

Synopsis

തിരുവനന്തപുരം: മൂക്കുന്നിമലയിൽ ക്വാറി മാഫിയ വ്യാപകമായി സർക്കാർ ഭൂമി കൈയേറിയെന്ന് സർവ്വേ റിപ്പോർട്ട്. 43.2 ഹെക്ടർ സർക്കാർ ഭൂമിയിൽ ക്വാറികളുടെ പ്രവർത്തനം നടക്കുന്നവെന്ന് സർവ്വേയിൽ കണ്ടെത്തി. ഈ സർക്കാർ ഭൂമി ക്വാറിക്കാർ വ്യജ രേഖകളുപയോഗിച്ച് പതിച്ചെടുത്തതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. സർവ്വേ റിപ്പോർട്ട് ഹൈക്കോടതയിൽ നൽകി.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് വിജിലൻസും സർവ്വേ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും മൂക്കുന്നിമലയിലെ ഭൂമി അളന്നത്. 337 ഹെക്ടർ സ്ഥലത്താണ് സർവ്വേ നടന്നത്. 46.2 ഹെക്ടർ സ്ഥലത്താണ് ക്വാറികളുള്ളത്. ഇതിൽ 43.2 ഹെക്ടറും സർക്കാർ ഭൂമിയാണെന്ന് റവന്യൂ-സർവ്വെ രേഖകള്‍ വ്യക്തമാക്കുന്നു. അതായയത് 95ശതമാനവും സർക്കാർ ഭൂമി കൈയേറിയാണ് പാറപൊട്ടിക്കുന്നതെന്ന് ചുരുക്കം. ഇതു സംബന്ധിച്ച ഇടക്കാല റിപ്പോർട്ടാണ് സർവ്വേ ഡയറക്ടർ ഹൈക്കോടതിയിൽ നൽകിയത്.

വിമുക്ത ഭടൻമാർക്ക് റബ്ബര്‍ കൃഷി നടത്താനായി സർക്കാർ പതിച്ചു നൽകിയ ഭൂമിയിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. ഈ ഭൂമിയിൽ പലതും വ്യാജ രേഖകള്‍ ഉപയോഗുിച്ച് ക്വാറി ഉടമകള്‍ സ്വന്തമാക്കി പതിച്ചെടുത്തുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകളുണ്ടാക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നതിനുള്ള തെളിവും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഉള്‍പ്പെടെ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകും.

മൂക്കുന്നിമലയിലുള്ള പ്രതിരോധവകുപ്പിന്റെ ഭൂമിയിലും കൈയേറ്റം നടന്നിട്ടുണ്ടെന്നാണ് സർവ്വേഫലം അനുസരിച്ച് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം പരിശോധിക്കാൻ പ്രതിരോധ വകുപ്പിനോട് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാലരമാസമെടുത്താണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൂക്കുന്നിമലയിൽ സർവ്വേ പൂർത്തിയാക്കിയത്. വ്യാജരേഖള്‍ ഉപയോഗിച്ചും വിവിധ വകുപ്പുകളുടെ അനുമതിയില്ലാതെയും ക്വാറികള്‍ നടത്തിയതിന് വിജിലന്‍സ് രജിസ്റ്റർ ചെയ്ത കേസുകളുടെ ഭാഗമായാണ് സർവ്വേ നടത്തിയത്. പള്ളിച്ചൽ പഞ്ചായത്ത് മുൻ ഭാരാവാഹികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപിന്റെ ആത്മഹത്യ: കുറിപ്പ് കണ്ടെടുത്ത് പൊലീസ്, കോൺ​ഗ്രസ് കൗൺസിലർക്കെതിരെ ആരോപണം
ആംബുലൻസുമായി വിദ്യാർത്ഥികൾ മുങ്ങിയെന്ന് സംശയം; കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്