അമിത് ഷായുടെ മകനെതിരെയുള്ള ആരോപണം; മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ

Published : Oct 09, 2017, 10:05 PM ISTUpdated : Oct 05, 2018, 02:16 AM IST
അമിത് ഷായുടെ മകനെതിരെയുള്ള ആരോപണം; മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ

Synopsis

ന്യൂ‍ഡല്‍ഹി: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി ഒറ്റ വർഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയതിൽ നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സത്യം പറയുകയാണ് താൻ ചെയ്തതെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തക രോഹിണി സിംഗ് വ്യക്തമാക്കി. ജയ് ഷായ്ക്ക് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിയമോപദേശം നല്കിയതിന് എതിരെ പ്രതിപക്ഷം രംഗത്തു വന്നു.

ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ കൂടി ഉടമസ്ഥതയിലുള്ള ടെംപിൾ എൻറർപ്രൈസസ് എന്ന കമ്പനി 50,000 രൂപയിൽ നിന്ന് ഒറ്റ വർഷം കൊണ്ട് 80.5 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി ഉയർന്നു എന്ന് ദി വയർ എന്ന ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയ്ക്കെതിരെ അമിത് ഷായുടെ മകൻ നിയമനടപടി തുടങ്ങിയിരുന്നു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട നോട്ടീസ് ഓൺലൈൻ മാധ്യമത്തിന് അയച്ചിരിക്കുന്നത്. എന്നാൽ ബിജെപിക്കെതിരെ നീക്കം ശക്തമാക്കിയ കോൺഗ്രസ് അന്വേഷണം വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞു. അഴിമതിയിൽ നരേന്ദ്ര മോദി കാവൽക്കാരനാണോ അതോ പങ്കാളിയാണോ എന്ന ചോദ്യം ഉന്നയിച്ച് രാഹുൽ ഗാന്ധി രംഗത്തു വന്നു.

വാർത്ത പുറത്തു കൊണ്ടു വന്ന റിപ്പോർട്ട് രോഹിണി സിംഗ് സത്യം പറയുകയാണ് തൻറെ ജോലിയെന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. ജയ്ഷായ്ക്ക് നിയമോപദേശം നല്കാൻ ശനിയാഴ്ച താൻ നിയമമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നു എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. തുഷാർ മേത്ത മുമ്പ് ഗുജറാത്തിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു. ആവശ്യമെങ്കിൽ ജയ് ഷായ്ക്കു വേണ്ടി കോടതിയിൽ ഹാജരാകുമെന്നും തുഷാർ മേത്ത പറഞ്ഞു. ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എന്തിന് ഒരു സ്വകാര്യ വ്യക്തിയുടെ വിഷയത്തിൽ ഇടപെടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. ദില്ലിയിലെ പാർട്ടി വക്താക്കളൊന്നും ഇന്നീ വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന് ബിജെപി നിർദ്ദേശം നല്‍കിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം തുടർ ഭരണം ഉറപ്പ്, 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെയും പരിഹസിച്ച് എൽഡിഎഫ് കൺവീനർ; 'അവർക്ക് എന്തും പറയാമല്ലോ'
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയാസ്, 'ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കും, എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടം'