സ്വവര്‍ഗ്ഗരതി: യുപിഎ സര്‍ക്കാര്‍ നീതി വൈകിപ്പിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

Published : Sep 06, 2018, 11:29 PM ISTUpdated : Sep 10, 2018, 04:19 AM IST
സ്വവര്‍ഗ്ഗരതി: യുപിഎ സര്‍ക്കാര്‍ നീതി വൈകിപ്പിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

Synopsis

സ്വവർഗലൈംഗികതയിലെ നിയമവിലക്ക് ഒഴിവാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് ഹൈക്കോടതിയിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്. എന്നാല്‍‍ നരേന്ദ്രമോദി സർക്കാർ ഈ വിഷയത്തെ സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരികയും എൽജിബിറ്റി കമ്യൂണിറ്റിയുടെ അവകാശങ്ങൾക്കൊപ്പം നിലകൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു

ബെംഗളൂരു: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖർ‍‍ എംപി. 

സ്വവർഗലൈംഗികതയിലെ നിയമവിലക്ക് ഒഴിവാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് ഹൈക്കോടതിയിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്. എന്നാല്‍‍ നരേന്ദ്രമോദി സർക്കാർ ഈ വിഷയത്തെ സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരികയും എൽജിബിറ്റി കമ്യൂണിറ്റിയുടെ അവകാശങ്ങൾക്കൊപ്പം നിലകൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. എന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ ട്വീറ്റ്. 

ഒരു വർഷം മുമ്പ് സ്വകാര്യത മൗലികാവകാശമാണ് എന്ന കാര്യം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ഞാനായിരുന്നു അന്ന് പരാതിക്കാരൻ. എന്നാൽ ഇന്ന് ആ അവകാശത്തെ ഒന്നുകൂടി വിപുലീകരിച്ചാണ് എൽജിബിറ്റി സമൂഹത്തിന്റെ വ്യക്തിപരമായ ലൈംഗിക തെരെഞ്ഞെടുപ്പിനെ സുപ്രീം കോടതി പിന്തുണച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ തന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ