കമലിനെതിരെ രജനിയുടെ ഒളിയമ്പ്; നടനെന്ന പ്രശസ്തി കൊണ്ടുമാത്രം രാഷ്ട്രീയക്കാരാവാന്‍ കഴിയില്ല

Published : Oct 01, 2017, 02:35 PM ISTUpdated : Oct 04, 2018, 07:24 PM IST
കമലിനെതിരെ രജനിയുടെ ഒളിയമ്പ്; നടനെന്ന പ്രശസ്തി കൊണ്ടുമാത്രം രാഷ്ട്രീയക്കാരാവാന്‍ കഴിയില്ല

Synopsis

ചെന്നൈ: ചെന്നൈയില്‍ ശിവാജി ഗണേശന്റെ പ്രതിമയുടെയും സ്മാരകത്തിന്റെയും അനാച്ഛാദനച്ചടങ്ങില്‍ നടന്‍ കമല്‍ഹാസനെതിരെ ഒളിയമ്പുകളെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. രാഷ്‌ട്രീയത്തില്‍ വിജയിക്കാന്‍ സിനിമാക്കാരനെന്ന പ്രശസ്തി മാത്രം മതിയാകില്ലെന്ന് രജനീകാന്ത് പറഞ്ഞു.രാഷ്‌ട്രീയത്തില്‍ വിജയിക്കാന്‍ സിനിമാക്കാരനെന്ന പ്രശസ്തി മാത്രം മതിയാകില്ല. അതിന് വേറെ ചില കഴിവുകള്‍ വേണം. അത് എന്താണെന്ന് ജനങ്ങള്‍ക്ക് മാത്രമേ അറിയൂ.

തനിയ്‌ക്ക് ആ കഴിവുകളെന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല. കമല്‍ഹാസന് അക്കാര്യം മനസ്സിലായെന്നാണ് തോന്നുന്നത്. ഇനിയിപ്പോള്‍ ജനങ്ങളുടെ മനസ്സിലിരിപ്പറിയാനുള്ള രഹസ്യം താന്‍ ചോദിച്ചാലും കമല്‍ഹാസന്‍ പറഞ്ഞുതരില്ലല്ലോ എന്ന് രജനി പറഞ്ഞത് സദസ്സിലും വേദിയിലും ചിരിയുണര്‍ത്തി. വേദിയിലിരുന്ന ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പുകഴ്ത്താനും രജനീകാന്ത് മറന്നില്ല.

രാഷ്‌ട്രീയപരാമര്‍ശങ്ങളൊന്നും നടത്തിയില്ലെങ്കിലും താന്‍ പങ്കെടുക്കുന്നതിനെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് പിന്‍മാറിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോടുള്ള അമര്‍ഷം കമല്‍ഹാസന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ആരെതിര്‍ത്താലും താനീ ചടങ്ങില്‍ പങ്കെടുത്തേനേ എന്നും തന്നെ തടയാന്‍ ആര്‍ക്കുമാകില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. വേദിയിലിരിക്കുന്ന ഭരണകക്ഷി നേതാക്കളെയോ മന്ത്രിമാരെയോ കമല്‍ അഭിസംബോധന ചെയ്തുമില്ല.

രാഷ്‌ട്രീയ വിവാദങ്ങളുടെ നടുക്കായിരുന്നു എന്നും ശിവാജി ഗണേശന്റെ പ്രതിമ. കഴിഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച പ്രതിമ ഗതാഗത തടസ്സമുണ്ടാക്കുന്നതിനാല്‍ മദ്രാസ് ഹൈക്കോടതി എടുത്തുമാറ്റാന്‍ ഉത്തരവിട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രി ജയലളിത ശിവാജി ഗണേശന് 2.84 കോടി രൂപ ചെലവില്‍ സ്മാരകം പണിയുമെന്ന് പ്രഖ്യാപിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു
മന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യസ്ഥിതി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, 'വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട'