
തിരുവനന്തപുരം:സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിൻവലിക്കണമെന്ന് ചെന്നിത്തല. സമ്മതപത്രമാക്കി ഉത്തരവ് തിരുത്തണം. ധനകാര്യവകുപ്പ് സർക്കാർ ജീവനക്കാരെ രണ്ട് തരക്കാരാക്കുന്നു. ധനകാര്യമന്ത്രിയ്ക്ക് തെറ്റുപറ്റിയെന്നു സമ്മതിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ശമ്പളം നൽകാൻ പറ്റാത്തവരെ നാണിപ്പിക്കൽ ആണോ മന്ത്രിയുടെ പണി. ശമ്പളം പിടിച്ചുവാങ്ങുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്നും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ ധനവകുപ്പ് അട്ടിമറിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രളയക്കെടുതി നേരിടാന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി പറഞ്ഞു. സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. അല്ലാതെ നിര്‍ബന്ധിത പിരിവിന് നിര്‍ദേശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വമേധയാ നല്‍കേണ്ട പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കേണ്ടതെന്നും നിര്‍ബന്ധിത ധനസമാഹരണം സദുദ്ദേശത്തോടെയുള്ള ലക്ഷ്യം പരാജയപ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. സാലറി ചലഞ്ചിനോട് നോ പറയുന്ന ജീവനക്കാർക്കെതിരായ അച്ചടക്കനടപടിയാണ് പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam