25 കാരിയുടെ മൃതദേഹം കിണറ്റില്‍; മൃതദേഹത്തിന് 18 മാസം പഴക്കം

Published : Dec 31, 2017, 10:22 AM ISTUpdated : Oct 05, 2018, 12:34 AM IST
25 കാരിയുടെ മൃതദേഹം കിണറ്റില്‍; മൃതദേഹത്തിന് 18 മാസം പഴക്കം

Synopsis

ചെന്നൈ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും അകന്ന് കഴിഞ്ഞ 25 കാരിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. 18 മാസം പഴക്കമുണ്ട് മൃതദേഹത്തിന്. പര്‍വീണ്‍ ബാനുവിന്‍റെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. ചെന്നൈയിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് 2015 ലാണ് ഇവര്‍ വീട് വിട്ടിറങ്ങിയത്. പെരിങ്ങലത്തൂരിനടുത്തുള്ള ശശികുമാര്‍ നഗറിലാണ് ഇവര് വീട് വാടകയ്ക്ക് എടുത്തത്. പുതിയ താമസസ്ഥലം ആരേയും അറിയിച്ചിരുന്നില്ല.

ഭാര്യയെ കാണാതായി എന്ന ഇളയരാജയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നതും മൃതദേഹം കണ്ടെടുത്തതും. പുതിയ താമസസ്ഥലത്തിനടുത്തുള്ള മാണിക്യം , രാജ എന്നിവരുമായി ബാനു സൗഹൃദത്തിലായി. പിന്നീട് നടന്ന ഒരു വാക്കേറ്റത്തില്‍ ബാനുവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയായിരുന്നു.

ബാനുവിന്‍റെ സ്മാര്‍ട്ട് ഫോണ്‍ പ്രതികളിലൊരാള്‍ സ്വിച്ച് ഓണ്‍ ചെയ്തതോടെയാണ് പൊലീസിന് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. ബാനുവിന്‍റെ ഫോണ്‍ ട്രെയ്സ് ചെയ്തിരുന്ന പൊലീസ് സിഗ്നല്‍ ലഭിച്ചതോടെ യുവതിയെ അന്വേഷിച്ച് ചെന്നൈയിലെത്തി. എന്നാല്‍ ഫോണ്‍ പ്രതികളായ മാണിക്യത്തിന്‍റെയും രാജയുടെയും കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ ബാനുവിനെ കൊലചെയ്തെന്ന് സമ്മതിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും