വനിതാ നേതാവിന്‍റെ പരാതിയില്‍ എന്ത് നടപടിയെടുത്തു? ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനവുമായി പ്രതിനിധികൾ

Published : Nov 13, 2018, 02:30 PM ISTUpdated : Nov 13, 2018, 06:02 PM IST
വനിതാ നേതാവിന്‍റെ പരാതിയില്‍ എന്ത് നടപടിയെടുത്തു? ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനവുമായി പ്രതിനിധികൾ

Synopsis

പി.കെ. ശശിയ്ക്ക് എതിരായ ലൈംഗികപീഡന പരാതി സമ്മേളനത്തില്‍ ചർച്ച ചെയ്യുന്നത് രണ്ട് തവണ മാറ്റി വെപ്പിച്ചിരുന്നു. പൊതുചര്‍ച്ചയില്‍ പാലക്കാട്, ആലപ്പുഴ പ്രതിനിധികളോട് ഈ വിഷയം ഉന്നയിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം

കോഴിക്കോട്: പി.കെ ശശിക്കെതിരായ വനിതാ നേതാവിന്‍റെ പരാതിയില്‍ എന്ത് നടപടിയുണ്ടായെന്ന് ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പ്രതിനിധികളുടെ ചോദ്യം. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തില്‍ വിഷയം ഉന്നയിച്ചത്. 

സമ്മേളനത്തില്‍ പി.കെ. ശശി വിഷയം ഉന്നയിക്കുന്നത് രണ്ട് തവണ മാറ്റി വെപ്പിച്ചിരുന്നു. പാലക്കാട്, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രതിനിധികളോട് പൊതുചര്‍ച്ചയില്‍ ഈ വിഷയമുള്‍പ്പെടുത്തേണ്ടെന്നായിരുന്നു നിര്‍ദ്ദേശം. എംഎൽഎക്കെതിരെ പരാതി കൊടുത്ത വനിതാ നേതാവും പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിഷയം ചർച്ചയ്ക്ക് വരുന്നത് തിരിച്ചടിയാകുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. വനിതാ നേതാവിനെ പിന്തുണക്കുന്ന പാലക്കാട് നിന്നുള്ള ചില പ്രതിനിധികളോട് വിഷയം ഉന്നയിക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന.

ഇന്നലെ രാത്രിയും ഇന്നു കാലത്തും പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചവരോട് പിന്നീടാകാം എന്ന് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് തന്നെയാണ് നിര്‍ദ്ദേശിച്ചത്. പാലക്കാട് സമ്മേളനത്തിലും സ്വരാജ് ഈ നിലപാട് സ്വീകരിച്ചിരുന്നു. പി.കെ. ശശി വിഷയം സമ്മേളനത്തിൽ ചർച്ചയാകില്ലേ എന്നു ചോദിച്ച വനിതാ മാധ്യമപ്രവർത്തകയോട് പ്രസിഡന്‍റ് എ.എൻ. ഷംസീർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ
സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി