ബിഹാറില്‍ ആകെ 243 മണ്ഡലങ്ങള്‍, മഹാസഖ്യത്തിന് 249 സ്ഥാനാർത്ഥികള്‍, ആർജെഡിക്ക് പിടിവാശിയെന്ന് കോൺഗ്രസ്

Published : Oct 21, 2025, 09:03 AM IST
rahul tejaswi

Synopsis

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ  നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിട്ടും പരസ്പര മത്സരത്തിലുറച്ച് മഹാസഖ്യത്തിലെ കക്ഷികള്‍.

ദില്ലി: ബീഹാറിലെ സഖ്യത്തിൽ കല്ലുകടിക്കിടയാക്കിയത് ആർജെഡിയുടെ പിടിവാശിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ. കോൺഗ്രസിന് നല്കിയ ചില സീറ്റുകളിലും ആർജെഡി പേരുകൾ നിർദ്ദേശിച്ചു. 'വിഐപി'യെ മുന്നണിയിൽ നിറുത്തിയതും രാഹുൽ ഗാന്ധി കർശന നിലപാട് എടുത്തത് കൊണ്ടാണ്. സൗഹൃദ മത്സരം ചില സ്ഥലങ്ങളിൽ നല്ലതെന്ന് ആർജെഡി അറിയിച്ചു. വ്യാഴാഴ്ച സഖ്യനേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തും. ബിഹാറില്‍ ആകെ 243 മണ്ഡലങ്ങളാണുള്ളത്. മഹാസഖ്യത്തിന് 249 സ്ഥാനാർത്ഥികളുണ്ട്. ധാരണ തെറ്റിച്ചുള്ള പ്രഖ്യാപനമാണ്  മണ്ഡലങ്ങളുടെ എണ്ണത്തിനപ്പുറം സ്ഥാനാർത്ഥികൾക്ക് വഴിവച്ചത്.

അതിനിടെ മത്സരത്തിൽ നിന്ന് ജെ എംഎം പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചു. മത്സരിക്കാനില്ലെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി. കോൺഗ്രസ് ആർജെഡി ഗൂഢാലോചനയിൽ പുറത്താകുന്നുവെന്നും സോറൻ പറഞ്ഞു. മഹാസഖ്യത്തോട് ഇടഞ്ഞ് 6 സീറ്റുകളിൽ മത്സരിക്കുമെന്ന് അദ്ദേൈഹം  പ്രഖ്യാപിച്ചിരുന്നു. പ്രത്യാഘാതം ദേശീയ തലത്തിലുണ്ടാകുമെന്ന് ജെ എംഎം മുന്നറിയിപ്പ് നല്‍കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു