കടല്‍ കടന്നെത്തിയ പ്രണയത്തിന് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സാഫല്യം

Published : Nov 13, 2017, 01:27 PM ISTUpdated : Oct 05, 2018, 04:02 AM IST
കടല്‍ കടന്നെത്തിയ പ്രണയത്തിന് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സാഫല്യം

Synopsis

തിരുവനന്തപുരം: സൈപ്പ്രസ്സിലെ പ്രണയത്തിനു ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സാഫല്യം. പ്രാവച്ചമ്പലം അരിക്കടമുക്കിലെ ബാബു ഭവനില്‍ ബാബു.എസ്.എന്‍. കോമളകുമാരി ദമ്പതികളുടെ മകനായ റിനോ ബാബു റഷ്യയിലെ യരോസ്ലാവ് മോസ്കോവ്സ്കി പ്രോസ്പെക്റ്റ് അലക്സാണ്ടര്‍-സ്വെറ്റ്ലാന ദമ്പതികളുടെ മകള്‍ മറിയ ചിസ്ടിയ്കോവ എന്നിവരാണ് ഇന്ന് രാവിലെ എട്ടു മുപ്പതിനുള്ള മുഹൂര്‍ത്തത്തില്‍ പാപ്പനംകോട് ദേവാധിദേവ ത്രിലോകനാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. 

കുടുംബ ക്ഷേത്രത്തിലാണ് ബന്ധുക്കളുളെയും നാട്ടുകാരെയും സാക്ഷിയാക്കി റിനോ മറിയയ്ക്ക് താലി ചാര്‍ത്തിയത്. സൈപ്രസ് സി ടി എല്‍ യൂറോ കോളേജിലെ പഠനത്തിനിടെയാണ് ബി.ബി.എ വിദ്യാര്‍ഥിയായ റിനോ ബാബുവും ബികോം വിദ്യാര്‍ഥിനിയായ മറിയ ചിസ്ടിയ്കോവയും പ്രണയത്തിലാകുന്നത്.ഇതിനു നിമിത്തമാകുന്നത് ഇവരുടെ അധ്യാപകനായ ഡോ. അദ്നന്‍ഡിയസ് കോന്സ്ടന്ടിനൌ ആണ്.

ഇരുവരും ഇഷ്ട്ടം മാതാപിതാക്കളെ അറിയിച്ചിരുന്നു .റിനോയുടെ അച്ഛന്‍ ബാബുവാണ് മരിയയെ പെണ്ണ് ചോദിച്ചു അലക്സാണ്ടറെ വിളിക്കുന്നത്‌.ഇരുവരുടെയും സംഭാഷണത്തിനു ഇടനിലയായത് മരിയയായിരുന്നു.പഠനം കഴിഞു വിവാഹം എന്ന് വീട്ടുകാരും പറഞ്ഞുറപ്പിച്ചു.രണ്ടര വര്‍ഷത്തെ പ്രണയം ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സാക്ഷാത്കരിച്ചു. 

പഠന ശേഷം നാട്ടില്‍ റിനോ ആരംഭിച്ച ഓറോ ഇന്‍ഫോ ടെക്ക് എന്ന സ്ഥാപനം മുന്നോട്ടു കൊണ്ട് പോകണം അതിനായി ഇരുവരും വരുന്ന രണ്ടു വര്‍ഷത്തോളം നാട്ടില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. മറിയക്കും ചില ബിസിനസ്‌ ആശയങ്ങള്‍ ഉണ്ട് അതും ആലോചിച്ചു തീരുമാനിക്കും എന്ന് ഇരുവരും പറഞ്ഞു.റിയാന്‍ ബാബു ,റൂഷി ബാബു,ഋഷി ബാബു എന്നിവര്‍ റിനോയുടെ സഹോദരങ്ങളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അത് കേരളം തന്നെയെന്ന് അവർക്ക് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു'; മൊണാലിസയുടെ വിവാഹത്തിൽ പ്രതികരിച്ച് സിപിഎം നേതാവ്
കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി; ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയെന്ന് പോറ്റി