
അന്തരിച്ച സാഹിത്യകതാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഖബറിടത്തോട് അനാദരവ് കാണിച്ചെന്ന് സൂചിപ്പിച്ച് എം മുകുന്ദന്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ശാരദക്കുട്ടി. ഒരു വര്‍ഷത്തിന്ന ശേഷം ഇത്രയേ ഉള്ളൂ നാമെല്ലാമെന്ന മുകുന്ദന്‍റെ കുറിപ്പിന് ഇത്രയേ ആകാവൂ എന്നായിരുന്നു ശാരദക്കുട്ടിയുടെ മറുപടി.
മനുഷ്യർ കല്ലും സിമിൻറും കോൺക്രീറ്റുമായല്ല, പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ''കുഞ്ഞിക്കയെപ്പോലൊരാൾക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി. ഈ നിത്യഹരിതഭൂമിയിലാണ് ആ കാമുക ഹൃദയവും ശരീരവും സ്വാസ്ഥ്യവും തണുപ്പുമനുഭവിക്കുക. പച്ചമനുഷ്യൻ പച്ചയോടു ചേർന്നു കിടക്കട്ടെ'' എന്നും ശാരദക്കുട്ടി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam