സിബിഐ പോരിന് പിന്നില്‍ ശാരദാ കേസും; കമീഷ്ണര്‍ക്കെതിരെ അന്വേഷണം നടന്നത് അലോക് വര്‍മ്മയുടെ എതിര്‍പ്പ് മറികടന്ന്

Published : Feb 04, 2019, 06:24 AM ISTUpdated : Feb 04, 2019, 06:59 AM IST
സിബിഐ പോരിന് പിന്നില്‍ ശാരദാ കേസും;  കമീഷ്ണര്‍ക്കെതിരെ അന്വേഷണം നടന്നത് അലോക് വര്‍മ്മയുടെ എതിര്‍പ്പ് മറികടന്ന്

Synopsis

 ഒരു തെളിവുമില്ലാതെ രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ അലോക് കുമാര്‍ , അസ്താനക്ക് താക്കീതും നല്‍കിയിരുന്നു

ദില്ലി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് കുമാറും മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പരസ്പര പോരിന് പ്രധാനപ്പെട്ട ഒരു കാരണം കൊല്‍ക്കത്ത കമീഷണര്‍ രാജീവ് കുമാറിനെതിരെയുള്ള കേസായിരുന്നു. ഒരു തെളിവുമില്ലാതെ രാജീവ് കുമാറിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ അലോക് കുമാര്‍ , അസ്താനക്ക് താക്കീതും നല്‍കിയിരുന്നു

ശാരദാ ചിട്ടി ഫണ്ട്, റോസ് വാലി ചിട്ടി ഫണ്ട് എന്നീ കേസുകള്‍ ആദ്യം അന്വേഷിച്ചത് കൊല്‍ക്കത്ത പൊലീസിന്‍റെ പ്രത്യേ അന്വേഷണ സംഘമായിരുന്നു. ഈ ടീമിന് നേതൃത്വം നല്‍കിയത് അന്ന് കൊല്‍ക്കത്തിയില്‍ അഡീഷണല്‍ കമീഷണറായിരുന്ന രാജീവ് കുമാറാണ്. എന്നാല്‍ 2014 ല്‍ സുപ്രീംകോടതി ബംഗാള്‍ പൊലീസിന്‍റെ അന്വേഷണം അവസാനിപ്പിച്ച് കേസ് സിബിഐക്ക് കൈമാറി. 

അന്വേഷണത്തിന് ചുമതല വഹിച്ചത് അടുത്തിടെ സിബിഐയില്‍നിന്ന് പുറത്താക്കിയ സ്പെഷ്യല്‍ ഡയറടക്ടര്‍ രാകേഷ് അസ്താനയും. സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തിനിടെ സുപ്രധാന തെളിവുകള്‍ രാജീവ് കുമാറും സംഘവും നശിപ്പിച്ചു എന്നായിരന്നു അസ്താനയുടെ ആരോപണം. പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും അസ്താന ഫയലില്‍കുറിച്ചു. 

തുടര്‍ന്ന് രാജീവ് കുമാര്, ഐജി വിനീത കുമാര്‍ ഗോയല്‍ , എസ് പി പല്ലവ് കാന്തി ഘോഷ് എന്നിവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചു. എന്നാല്‍ ഇതിനെതിരെ രാജീവ് കുമാര്‍ , അന്ന് സിബിഐ ഡയറ്കടറായിരന്ന അലോക് കുമാറിന് പരാതി നല്കുകയായണ് ചെയ്തത്. തുടര്‍ന്ന് കൊല്‍ക്കത്തിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍നിന്ന് പിന്‍മാറാന്‍ അലോക് കുമാര്‍ ,അസ്താനക്ക് നിര്‍ദ്ദേശം നല്കി. ഇത് അംഗീകരിക്കാന്‍ അസ്താന വിസമ്മതിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോരു മുറുകന്നതും. ഇതിന് പുറമേ മറ്റ് വിഷയങ്ങളിലും പരസ്യ തര്‍ക്കം തുടങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ ഇരുവരേയും സിിബഐയില്‍നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി