'ഭരണഘടനയില്‍ മനുസ്മൃതിയുടേതായി ഒന്നുമില്ലെന്ന, അന്നത്തെ വിമര്‍ശനത്തില്‍ നിന്ന്, ആര്‍എസ്എസ് ഏറെ മുന്നോട്ട് വന്നു' രാഹുല്‍ഗാന്ധിയെ തിരുത്തി ശശി തരൂര്‍

Published : Jun 29, 2025, 01:08 PM ISTUpdated : Jun 29, 2025, 01:15 PM IST
Shashi Tharoor Rahul Gandhi

Synopsis

ഭരണഘടന അംഗീകരിക്കുന്ന വേളയില്‍ അതിന്‍റെ പോരായ്മയായി ഗോള്‍വള്‍ക്കറടക്കം ചൂണ്ടിക്കാട്ടിയതാണ് ആ പരാമര്‍ശം

ദില്ലി;ആര്‍എസ്എസിന് ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ തിരുത്തുമായി ശശി തരൂര്‍. രാഹുല്‍ ഗാന്ധി പറഞ്ഞത് ചരിത്രപരമായി ശരിയാണെങ്കിലും, ആ കാലത്ത് നിന്ന് ആര്‍എസ്എസ് ഏറെ മുന്നോട്ട് വന്നുകഴിഞ്ഞെന്ന് തരൂര്‍ വ്യക്തമാക്കി.

ഭരണഘടന വിവാദം ചൂടുപിടിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ആര്‍എസ്എസിനെയും ബിജെപിയും രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. രണ്ട് കൂട്ടര്‍ക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടത്. ദരിദ്രരയെും പാര്‍ശ്വവത്ക്കപരിക്കപ്പെട്ടവരെയും അടിമകളാക്കാനാണ് നീക്കം. ആര്‍എസ്എസിന്‍റെ സ്വപ്നം നടക്കില്ലെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. 

ഇതിന് മറുപടിയായാണ് തരൂരിന്‍റെ തിരുത്ത്. രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം ചരിത്രപരമായി ശരിയായിരിക്കാം. ഭരണഘടന അംഗീകരിക്കുന്ന വേളയില്‍ അതിന്‍റെ പോരായ്മയായി ഗോള്‍വള്‍ക്കറടക്കം ചൂണ്ടിക്കാട്ടിയത് അതില്‍ മനുസ്മൃതിയുടേതായി ഒന്നുമില്ലെന്നാണ്. എന്നാല്‍ അക്കാലത്ത് നിന്ന് ആര്‍എസ്എസ് ഏറെ മുന്നോട്ട് വന്നുകഴിഞ്ഞെന്നാണ് താന്‍ കരുതുന്നതെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

ദത്താത്രേയ ഹൊസബലെയുടെ പരാമര്‍ശം ബിജെപിക്കെതിരെ കോണ്‍ഗ്രസ് വലിയ പ്രചാരണമാക്കുന്നതിനിടെയാണ് തരൂരിന്‍റെ വാക്കുകള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നിലപാടുകളെ മുന്‍പ് ചോദ്യം ചെയ്ത തരൂര്‍ ഇപ്പോള്‍ അവര്‍ക്ക് പ്രതിരോധം തീര്‍ക്കുന്നുവെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ സജീവമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്