സൗദിയില്‍ വിദേശികള്‍ക്ക് സ്വന്തമായി ബിസിനസ് നടത്താം

Published : Mar 20, 2017, 07:23 PM ISTUpdated : Oct 04, 2018, 07:42 PM IST
സൗദിയില്‍ വിദേശികള്‍ക്ക് സ്വന്തമായി ബിസിനസ് നടത്താം

Synopsis

വര്‍ഷത്തില്‍ 20 ശതമാനം നികുതി ഏര്‍പ്പെടുത്തിയായിരിക്കും വിദേശികളെ സ്ഥാപനം തുടങ്ങാന്‍ അനുവദിക്കുക. എന്നാല്‍ ചില വിഭാഗങ്ങളില്‍ 25 ശതമാനം വരെ നികുതി ഈടാക്കാനും ഉദ്ദേശിക്കുന്നുണ്ട്. കരാര്‍ മേഖലയില്‍ 15 ശമതാനവും കണ്‍സള്‍ട്ടിംഗ് സഥാപനങ്ങള്‍ക്കു 25 ശതമാനവുമായിരിക്കും നികുതി ഏര്‍പ്പെടുത്തുക. ഇതു സംബന്ധിച്ച പഠനം അന്തിമ ഘട്ടത്തിലാണ്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചെറുതും വലുതുമായ സ്ഥാപങ്ങള്‍ വിദേശികള്‍ക്കു അവരുടെ സ്വന്തം പേരില്‍ തുടങ്ങാനാകും. സ്ഥാപനം ആരംഭിക്കുമ്പോള്‍ അവരുടെ സ്വന്തം പേരിലേക്കു തന്നെ സ്‌പോണ്‍സര്‍ഷിപ്പും മാറാം.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വര്‍ക് ഷോപ്പുകള്‍, ഹോട്ടലുകള്‍ കരാര്‍ കമ്പനികള്‍, നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങിയ ഏതു സ്ഥാപനവും വിദേശികള്‍ക്കു  തുടങ്ങാനാവും. എന്നാല്‍ ഇവക്കെല്ലാം നിയമ പരമായ ലൈസന്‍സ് നേടിയിരിക്കണം.

സ്വദേശികളുടെ പേരില്‍ വിദേശികള്‍ രാജ്യത്ത് വന്‍ തോതില്‍ ബിനാമി ബിസിനസ്സ് നടത്തുന്നതായുള്ള കണ്ടെത്തലാണ് വിദേശികള്‍ക്കു സ്വന്തം പേരില്‍ സ്ഥാപനം നടത്താന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചു പഠനം നടത്താന്‍ കാരണം.

നിലവിലുള്ള നിയമത്തില്‍ ഭേദഗതി ചെയ്തായിരിക്കും ഇതിനു അനുമതി നല്‍കുക. അതേ സമയം വിദേശികള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിയമം കൊണ്ട് വരില്ലന്ന് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി? ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി