സൗദിയില്‍ ഒമ്പത് മാസത്തിനിടെ 26000 നിയമലംഘനങ്ങള്‍ കണ്ടെത്തി

Web Desk |  
Published : Jun 29, 2016, 07:07 PM ISTUpdated : Oct 05, 2018, 03:30 AM IST
സൗദിയില്‍ ഒമ്പത് മാസത്തിനിടെ 26000 നിയമലംഘനങ്ങള്‍ കണ്ടെത്തി

Synopsis

റിയാദ്: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 9 മാസത്തിനിടെ 26000 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം. രാജ്യത്തെ തൊഴില്‍ മേഖല പൂര്‍ണ്ണമായും നിയമപരമാക്കും വരെ പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നടത്തിയ പരിശോധനകളില്‍ 26000 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു. 91000 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയതെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡേ.ഫഹദ് ബിന്‍ അബ്ദുല്ലാ അല്‍ ഉബൈദി പറഞ്ഞു.

വിദേശ തൊഴിലാളികള്‍ തൊഴില്‍ പെര്‍മിറ്റില്‍ രേഖപ്പെടുത്തിയതിനു വിരുദ്ധമായ ജോലികളില്‍ ഏര്‍പ്പെടല്‍, സ്വദേശികള്‍ക്കു മാത്രായി നിജപ്പെടുത്തിയ ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

കൂടാതെ സ്വന്തം സ്‌പോണ്‍സറിനു കീഴിലല്ലാതെ ജോലി ചെയ്യല്‍, സ്വന്തം ഉത്തരവാദിത്വത്തില്‍ തന്നെ തൊഴിലാളി ജോലി ചെയ്യല്‍ തുടങ്ങിയ വിവിധ നിയമ ലംഘനങ്ങളാണ് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത്.

വനിതകളുടെ വസ്ത്രങ്ങളും മറ്റും വില്‍പന നടത്തുന്ന സ്ഥപനങ്ങളില്‍ നടത്തിയ പരിശോധനകളിലും നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും അല്‍ ഉബൈദി പറഞ്ഞു. സൗദിയിലെ തൊഴില്‍ മേഖല പൂര്‍ണമായും നിയമ പരമാക്കുയാണ് പരിശോധനയുടെ ലക്ഷ്യമെന്നും പരിശോധന തുടരുമെന്നു മന്ത്രാലയം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും