സൗദിയിൽ വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് നിയന്ത്രണം

Published : Jul 02, 2016, 06:46 PM ISTUpdated : Oct 05, 2018, 03:00 AM IST
സൗദിയിൽ വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് നിയന്ത്രണം

Synopsis

ജിദ്ദ: സൗദിയിൽ വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് വാഹനങ്ങൾ വാങ്ങിയ അതേ നഗരങ്ങളിൽ മാത്രമേ ഇനി മുതല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുവെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ സെന്ററുകൾ ഇല്ലാത്ത നഗരങ്ങളിലെ കാർ ഷോറൂമുകൾ വാഹന ഉടമസ്ഥാവകാശ മാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ കൃത്രിമം കാണിക്കുന്നത് തടയുന്നതിനാണ് വാഹന ഉടമസ്ഥാവകാശ മാറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇതനുസരിച്ചു വാഹങ്ങൾ വാങ്ങിച്ച അതേ നഗരങ്ങളിൽ മാത്രമേ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയു. വാഹങ്ങൾ വാങ്ങിച്ച അതേ നഗരങ്ങളിലെ ട്രാഫിക് ഡിപ്പാർറ്റ്മെന്റ്കളിൽ നിന്നു മാത്രമേ വാഹന ഉടമസ്ഥാവകാശം മാറ്റിയുള്ള പുതിയ ഇസ്തിമാറ അനുവദിക്കാൻ പാടുള്ളുയെന്നു സൗദി  ട്രാഫിക് ഡിപ്പാർറ്റ്മെന്റ് രാജ്യത്തെ പ്രവിശ്യ  ട്രാഫിക് ഡിപ്പാർറ്റ്മെന്റ്കൾക്ക് നിർദ്ദേശം നല്‍കി.

വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ സെന്ററുകളിൽ വാഹന പരിശോധന നടത്തിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതു മറികടക്കുന്നതിനുവേണ്ടിയാണ്  വാഹന പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത നഗരങ്ങളിലെ ട്രാഫിക് ഡിപ്പാർറ്റ്മെന്റുളെ ചില കാർ ഷോറൂമുകാർ സമീപിക്കുന്നത്.

പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പഴയ വാഹനത്തിന്റെ തകരാറുകൾ പരിഹരിക്കേണ്ടത് നിർബന്ധമാണ്. വാഹങ്ങൾ നന്നാക്കുന്നതിനുള്ള ചിലവ് ലാഭിക്കുന്നതിനാണ്  വാഹന പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത നഗരങ്ങളിലെ ട്രാഫിക് ഡിപ്പാർറ്റ്മെന്റ്കളെ വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിന് ചിലർ സമീപിക്കുന്നത്. അതേസമയം പുതിയ വാഹങ്ങൾ റെജിസ്റ്റർ ചെയ്യുന്നതിനും വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിനും ഓൺലൈൻ സൗകര്യം നിലവിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ചാരായ നിരോധനം 'പഞ്ചസാര' ഫാക്ടറിയെ മലബാർ ഡിസ്റ്റിലറീസാക്കി, ഇനി സർക്കാരിന്‍റെ ബ്രാൻഡി നിർമ്മാണം! പ്രതിദിനം 1,08,000 ലിറ്റർ വിപണിയിലേക്ക്
മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരമെന്ന് മന്ത്രി വി ശിവൻകുട്ടി; 'യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്'