ശബരിമല റിവ്യൂഹർജികളുടെ തത്സമയസംപ്രേഷണം വേണം: ഹർജിയുമായി അയ്യപ്പഭക്തരുടെ സംഘടന

Published : Jan 11, 2019, 06:32 PM IST
ശബരിമല റിവ്യൂഹർജികളുടെ തത്സമയസംപ്രേഷണം വേണം: ഹർജിയുമായി അയ്യപ്പഭക്തരുടെ സംഘടന

Synopsis

ജനുവരി 22-നാണ് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പുനഃപരിശോധനാഹർജികളും സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്. 

ദില്ലി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പുനഃപരിശോധനാഹർജികളും പരിഗണിക്കുമ്പോൾ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തരുടെ സംഘടന. അയ്യപ്പഭക്തരുടെ ദേശീയ സംഘ‍ടന (National Ayyappa Devotees Association - NADA) എന്ന സംഘടനയാണ് സുപ്രീംകോടതിക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചത്. 

Read More: ആവശ്യമെങ്കിൽ ചില സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് കയറാമെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനെതിരായ പുനഃപരിശോധനാഹർ‍ജികളും ഇതുമായി ബന്ധപ്പെട്ട ചില പുതിയ ഹർജികളുമാണ് ജനുവരി 22-ന് പരിഗണിക്കുക. 

Read More: എന്താണ് റിട്ട്, റിവ്യൂ ഹർജികൾ തമ്മിലുള്ള വ്യത്യാസം? ശബരിമലയിൽ സംഭവിക്കുന്നതെന്ത്?

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിലാകും വാദം കേൾക്കുന്നത്. 'തുറന്ന കോടതിയിൽ വാദം കേൾക്കും' എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

Read More: ശബരിമല സ്ത്രീപ്രവേശനം: റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കും: വാദം ജനുവരി 22-ന്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുത്,സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം തമിഴ്നാട്ടിൽ ടാസ്മാക് സർക്കുലർ
നീറ്റ് ചോദ്യപേപ്പർ ചോർച്ച: അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും, 30 ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങി