ശബരിമല റിവ്യൂഹർജികളുടെ തത്സമയസംപ്രേഷണം വേണം: ഹർജിയുമായി അയ്യപ്പഭക്തരുടെ സംഘടന

Published : Jan 11, 2019, 06:32 PM IST
ശബരിമല റിവ്യൂഹർജികളുടെ തത്സമയസംപ്രേഷണം വേണം: ഹർജിയുമായി അയ്യപ്പഭക്തരുടെ സംഘടന

Synopsis

ജനുവരി 22-നാണ് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പുനഃപരിശോധനാഹർജികളും സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്. 

ദില്ലി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പുനഃപരിശോധനാഹർജികളും പരിഗണിക്കുമ്പോൾ കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തരുടെ സംഘടന. അയ്യപ്പഭക്തരുടെ ദേശീയ സംഘ‍ടന (National Ayyappa Devotees Association - NADA) എന്ന സംഘടനയാണ് സുപ്രീംകോടതിക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചത്. 

Read More: ആവശ്യമെങ്കിൽ ചില സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് കയറാമെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനെതിരായ പുനഃപരിശോധനാഹർ‍ജികളും ഇതുമായി ബന്ധപ്പെട്ട ചില പുതിയ ഹർജികളുമാണ് ജനുവരി 22-ന് പരിഗണിക്കുക. 

Read More: എന്താണ് റിട്ട്, റിവ്യൂ ഹർജികൾ തമ്മിലുള്ള വ്യത്യാസം? ശബരിമലയിൽ സംഭവിക്കുന്നതെന്ത്?

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിലാകും വാദം കേൾക്കുന്നത്. 'തുറന്ന കോടതിയിൽ വാദം കേൾക്കും' എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

Read More: ശബരിമല സ്ത്രീപ്രവേശനം: റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കും: വാദം ജനുവരി 22-ന്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം