
പത്തനംതിട്ട: ശബരിമലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മദൻ ബി.ലോക്കൂർ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് പരിഗണിക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ ലംഘിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടന്നെന്നാണ് ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ.
പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമ്മിക്കാനോ, അറ്റകുറ്റപണി നടത്താനോ അനുമതി നൽകരുതെന്നും സമിതി ആവശ്യപ്പെടുന്നു. റിപ്പോർട്ടിൽ മറുപടി പറയാൻ ദേവസ്വം ബോർഡിന് നാലാഴ്ചത്തെ സമയം നൽകിയേക്കും. പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ നല്കിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് സുപ്രീം കോടതി, ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam