
കൊച്ചി: ആലുവയില്‍ പുഴയില്‍ യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. കൊലപാതകം നടന്നത് അഞ്ചു ദിവസം മുന്പാണെന്നാണ് പുറത്ത് വരുന്ന ശാസ്ത്രീയ പരിശോധനാ ഫലം. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി കാറിൽ കൊണ്ടു വന്നു തള്ളി എന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമംയം കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല.
ആലുവയിലേയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും പൊലീസ് പരിശോധിച്ച് വരികയാണ്. കൊലപാതകത്തിന് പിന്നിൽ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം എന്ന നിഗമനവും പൊലീസ് പങ്കുവയ്ക്കുന്നുണ്ട്. യുവതിയെ കാണാനില്ലെന്ന പരാതി ഇതുവരെയും എറണാകുളം ജില്ലയിലെവിടെയും പൊലീസിന് ലഭിച്ചിട്ടില്ല. മറ്റ് ജില്ലകളിലും അടുത്ത ദിവസങ്ങളിലായി യുവതിയെ കാണാനില്ലെന്ന പരാതികളൊന്നും ലഭിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam