ട്രെയിനില്‍വച്ച്  ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച അഭിഭാഷകന്‍ പിടിയില്‍

Web Desk |  
Published : Apr 23, 2018, 12:20 PM ISTUpdated : Jun 08, 2018, 05:43 PM IST
ട്രെയിനില്‍വച്ച്  ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച അഭിഭാഷകന്‍ പിടിയില്‍

Synopsis

ട്രെയിനില്‍വച്ച്  ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച അഭിഭാഷകന്‍ പിടിയില്‍  നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു വ്യക്തിയാണ് പിടിയിലായ അഭിഭാഷകന്‍

ഇറോഡ്: ട്രെയിനില്‍വച്ച്  ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച അഭിഭാഷകന്‍ പിടിയില്‍.  നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു വ്യക്തിയാണ് പിടിയിലായ അഭിഭാഷകന്‍ കെ പി പ്രേമാനന്ദ്. തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടയില്‍ സഹയാത്രികരായിരുന്ന മലയാളി കുടുംബത്തിലെ പത്തുവയസ്സുകാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. അര്‍ധരാത്രി ബര്‍ത്തില്‍ ഉറങ്ങി കിടക്കവേയാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

രാത്രി ഒരുമണിയോടെയാണ് പ്രേം ട്രെയിനില്‍ കയറിയത്. ഓപ്പണ്‍ ടിക്കറ്റായിരുന്നു അയാളുടെ കൈയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ റിസര്‍വേഷന്‍ കോച്ചിലാണ് പ്രേം കയറിയത്. പെണ്‍കുട്ടി മധ്യത്തിലും അമ്മയും സഹോദരനും താഴെയും അച്ഛന്‍ മുകളിലുള്ള ബര്‍ത്തിലുമായിരുന്നു കിടന്നിരുന്നത്. എല്ലാവരും ഉറങ്ങുന്ന സമയത്ത് കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രേമിനെ പെണ്‍കുട്ടി തള്ളി മാറ്റുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. കോയമ്പത്തൂരിനും ഈറോഡിനും ഇടയിലായിരുന്നു സംഭവം നടന്നത്. അടുത്ത സ്റ്റേഷനില്‍ തന്നെ ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കി. ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പ്രേമിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു. കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റി. രണയും നാല് മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുന്നതും സംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദിവസം തന്നെയാണ് അഭിഭാഷകന്‍ പിടിയിലായിരിക്കുന്നത്. 2006 തെരഞ്ഞെടുപ്പില്‍ ആര്‍ കെ നഗറില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു പ്രേമാനന്ദ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ