കേരള പുറംകടലിലെ കപ്പൽ അപകടം: കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചു

Published : Jun 11, 2025, 06:48 PM ISTUpdated : Jun 11, 2025, 11:24 PM IST
ship accident

Synopsis

കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ടി ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.

കോഴിക്കോട്: കേരളത്തിന്‍റെ പുറങ്കടലിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ വാൻഹായ് 503 നെ നിയന്ത്രണത്തിൽ കൊണ്ട് വന്നതായി കോസ്റ്റ് ഗാർഡ്. കപ്പലിനെ വാട്ടർ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. ഇതോടെ വടം കെട്ടി ഉൾക്കടലിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങൾ തുടങ്ങി. തീ പിടിച്ച കപ്പലിൽ സാൽവേജ് സംഘം ഹെലികോപ്റ്ററിൽ ഇറങ്ങിയാണ് കപ്പൽ നിയന്ത്രണത്തിൽ ആക്കിയത്. 

ടഗ് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് വലിച്ച് മാറ്റും. ഇത് വരെ കപ്പലിലെ മുൻഭാഗത്തെ തീ അണയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. അപകടസ്ഥലത്ത് കനത്ത മഴ തുടർന്നതും ഇന്ന് പകൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. കപ്പലിന് കൂടുതൽ ചെരിവ് സംഭവിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. നാളെ വൈകിട്ടോടെ തീ പൂർണ്ണമായും അണയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോസ്റ്റ് ഗാർഡ്.

സംഭവത്തിൽ കോസ്റ്റ് ​ഗാർഡും ഷിപ്പിം​ഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. നിലവിൽ തീ പടരുന്ന കപ്പലിൽ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും പരി​ഗണിക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ തർക്കമില്ല; താന്‍ അവസരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുന്നയാളല്ലെന്ന് കെസി വേണുഗോപാൽ
അമേരിക്കയുടെ വെനസ്വേല ആക്രമണം; പ്രതികരണവുമായി ഖത്തർ, 'കൂടുതൽ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കണം, സമാധാനപരമായ പരിഹാരം വേണം'