ഞങ്ങൾ കുളിച്ചിട്ട് ഒരാഴ്ചയായി, ഇങ്ങനെയായാൽ എങ്ങനെ കുട്ടികളെ സ്കൂളിലയക്കും; അട്ടപ്പാടി നിവാസികള്‍ ചോദിക്കുന്നു

Published : Feb 15, 2019, 09:44 AM IST
ഞങ്ങൾ കുളിച്ചിട്ട് ഒരാഴ്ചയായി, ഇങ്ങനെയായാൽ എങ്ങനെ കുട്ടികളെ സ്കൂളിലയക്കും; അട്ടപ്പാടി നിവാസികള്‍ ചോദിക്കുന്നു

Synopsis

കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളം കിട്ടുന്നില്ലെന്ന് അംഗനവാടി ടീച്ചർ സജിത

അട്ടപ്പാടി: വർഷങ്ങളായി  കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ് അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ കോട്ടമേട് ആദിവാസി ഊരുനിവാസികൾ.  ജലവിതരണ സംവിധാനങ്ങളൊന്നുമില്ലാതെ വർഷങ്ങളായി ഇവർ ദുരിതമനുഭവിക്കുകയാണ്.

പരാതികൾ പറ‍ഞ്ഞും വാഗ്ദാനങ്ങൾ കേട്ടും മടുത്തവരാണ് അട്ടപ്പാടി കോട്ടമേട് ഊരുവാസികൾ. മാസത്തിൽ ഒരിക്കൽ മാത്രം അതും  അരമണിക്കൂർ പെപ്പിലൂടെ എത്തുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്വാസം. 35 കുടുംബങ്ങളിലായി 80 ഓളം ആദിവാസികൾ താമസിക്കുന്ന സ്ഥലത്ത് അരമണിക്കൂർ മാത്രം കിട്ടുന്ന വെള്ളം ഒന്നിനും തികയില്ല.

ഊരിലെ അംഗനവാടിയുടെ പ്രവർത്തനവും ജലക്ഷാമം മൂലം പ്രതിസന്ധിയിലാണ്. കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളം കിട്ടുന്നില്ലെന്ന് അംഗനവാടി ടീച്ചർ സജിത പറയുന്നു.

രണ്ടു മലകൾ താണ്ടി അഞ്ച് കിലോമീറ്റർ  നടന്നാണ്  ഇവർ  വെള്ളം ശേഖരിക്കുന്നത്. കുടിക്കാനുള്ള വെള്ളം ആഴ്ച്ചയിൽ  ഒരിക്കലെങ്കിലും  എത്തിയാൽ മതിയെന്ന ചെറിയ ആവശ്യം മാത്രമാണ് ഇവർ ഉന്നയിക്കുന്നത്. അതേസമയം കുടിവെളള ലഭ്യത കുറവാണെന്നും പുതിയ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് പറയുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും