ഷോര്‍ട്ട്സും വള്ളിച്ചെരുപ്പും ധരിച്ച് ഹോസ്റ്റലിന് പുറത്തിറങ്ങരുത്; ആണ്‍കുട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

Published : Sep 11, 2018, 11:08 PM ISTUpdated : Sep 19, 2018, 09:23 AM IST
ഷോര്‍ട്ട്സും വള്ളിച്ചെരുപ്പും ധരിച്ച് ഹോസ്റ്റലിന് പുറത്തിറങ്ങരുത്; ആണ്‍കുട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

Synopsis

മാന്യമായി വസ്ത്രം ധരിച്ച് മാത്രം ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാനാണ് ആണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോളേജില്‍ പാലിക്കേണ്ട നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലിസ്റ്റും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. 

ദില്ലി:ഷോര്‍ട്ട്സ്, വള്ളിചെരുപ്പ് തുടങ്ങിയവ ധരിച്ച് ഹോസ്റ്റലിന് പുറത്തിറങ്ങരുതെന്ന് ആണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശവുമായി അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി.യൂണിവേഴ്സിറ്റി നടത്തുന്ന പരിപാടികള്‍ക്ക് കറുത്ത ഷെര്‍വാണിയോ അല്ലെങ്കില്‍ കുര്‍ത്തയും പൈജാമയും ധരിക്കാനും അധികൃതരുടെ വിചിത്രമായ ആവശ്യം. 

മാന്യമായി വസ്ത്രം ധരിച്ച് മാത്രം ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാനാണ് ആണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോളേജില്‍ പാലിക്കേണ്ട നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലിസ്റ്റും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. സീനിയറായ ഒരു വിദ്യാര്‍ത്ഥിയും ജൂനിയറായ മറ്റൊരു വിദ്യാര്‍ത്ഥിയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയാണെങ്കില്‍ സീനയര്‍ പണം കൊടുക്കണം. മറ്റൊരു മുറിയിലേക്ക് കയറുന്നതിന് മുമ്പ് വാതില്‍ തട്ടി അനുവാദം വാങ്ങണം. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മറ്റുള്ളവരുമായി പങ്കുവെക്കണം തുടങ്ങി ഒട്ടേറെ നിയമങ്ങളാണ് ലിസ്റ്റിലുള്ളത്. കര്‍ശന നിയമങ്ങളുള്ള സര്‍ ഷാ സുലൈമാന്‍ ഹാളാണ് അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന ഹോസ്റ്റല്‍. 650 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

1100 രൂപ പെൻഷൻ പണം പിൻവലിക്കാൻ ജനസേവ കേന്ദ്രത്തിൽ എത്തി, അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടി 82കാരൻ, 759 കോടിയിലധികം ബാലൻസ്, മിനിറ്റുകൾക്കകം അപ്രത്യക്ഷം
രാഹുൽ ഗാന്ധി മാപ്പ് പറയണം, പ്രവാസികളുടെ തുറന്ന കത്ത്; കോൺഗ്രസിന്‍റെ 'പെയ്ഡ് ക്രൗഡ്' പരാമർശത്തിൽ ഓസ്ട്രേലിയയിൽ കടുത്ത പ്രതിഷേധം