
ജമ്മു: ദ് റൈസിംഗ് കാശ്മീർ ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന ഷുജാത്ത് ബുഖാരിയുടെ ഘാതകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആനന്ദ് നാഗ് ജില്ലയിലെ ബിജ്പോറയിൽ സെകിപോറ മേഖലയിലുണ്ടായ ഏറ്റമുട്ടലിലാണ് ഘാതകരിലൊരാളായ ആസാദ് മാലിക് കൊല്ലപ്പെട്ടത്. ജൂൺ 14 നായിരുന്നു ലാൽ ചൗക്കിലെ ഓഫീസിൽ നിന്ന് ഇറങ്ങിയ ബുഖാരിയെ ഭീകരർ വെടിവച്ച് വീഴ്ത്തിയത്. ഒപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചിരുന്നു.
കാശ്മീരിലെ സമാധാന ശ്രമങ്ങളിൽ പ്രധാനിയായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഷുജാത്ത് ബുഖാരി. ഇദ്ദേഹത്തെ വധിക്കാൻ ഭീകരർ മുമ്പും പദ്ധതിയിട്ടിരുന്നു. 2000ത്തിൽ അദ്ദേഹത്തിന് നേർക്ക് വധശ്രമം നടന്നതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ നൽകിയത്. ലഷ്കർ-ഇ തോയ്ബ ഭീകരരാണ് ബുഖാരിയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. മുസാഫിർ അഹമ്മദ് ഭട്ട്, നവജീത് ഭട്ട് എന്നിവരാണ് കൊലയാളി സംഘത്തിലെ മറ്റ് രണ്ട് പേർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam