
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് യുഡിഎഫിന്‍റെ കുഞ്ഞാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകനിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സോളാർ കമ്മീഷൻ റിപ്പോർട്ട് തിരുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു . റിപ്പോർട്ട് സമർപ്പിച്ച ശേഷം തിരുത്തൽ വരുത്തിയെന്നും ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ സന്ദർശിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നെതെ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻചാണ്ടിയും പേഴ്സണൽ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് കമ്മീഷൻ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു . ഉമ്മൻ ചാണ്ടിയെ ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കാൻ തിരുവഞ്ചൂര്‍ ശ്രമിച്ചെന്നും ആര്യാടൻ മുഹമ്മദും ടീം സോളാറിനെ സഹായിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫോൺരേഖകളിൽ ആഴത്തിലുള്ള അന്വേഷണം നടത്തിയില്ല . ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ തന്പാനൂർ രവിയും ബെന്നി ബെഹനാനും ശ്രമിച്ചു . കത്തിൽ പറയുന്ന പ്രമുഖർക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട് . ഇത് ഫോൺരേഖകളിൽ നിന്ന് വ്യക്തമാണെന്നും കമ്മീഷൻ . ആരോപണ വിധേയർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam