
ചെന്നൈ: സോണിലെ മുഴുവവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളും ഒഴിവാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇതോടെ രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ റെയില്‍വേ സോണായി ദക്ഷിണറെയില്‍വേ മാറി. 2010-ല്‍ കൊണ്ടു വന്ന സുരക്ഷാ നയത്തിന്‍റെ ഭാഗമായാണ് മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളും ദക്ഷിണ റെയില്‍വേ ഡിവിഷനില്‍ നിന്നും ഒഴിവായത്.
ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ പാലക്കാട്, തിരുവനന്തപുരം, ചെന്നൈ ഡിവിഷനുകളില്‍ ഉള്ള എല്ലാ ആളില്ലാ ലെവല്‍ ക്രോസ്സുകളും ഈ വര്‍ഷത്തോടെ അടച്ചു പൂട്ടി കഴിഞ്ഞു. 2017 സെപ്തംബറിലെ കണക്ക് പ്രകാരം ദക്ഷിണമേഖല ഡിവിഷന് കീഴില്‍ 311 ആളില്ലാ ലെവല്‍ ക്രോസ്സുകളുണ്ടായിരുന്നു. ഒരു വര്‍ഷം കൊണ്ട് ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഇവയെല്ലാം അടച്ചു പൂട്ടാനായിരുന്നു റെയില്‍ മന്ത്രി പീയുഷ് ഗോയലിന്‍റെ നിര്‍ദേശം.
ഓവര്‍ ബ്രിഡ്ജുകളും, സബ് വേകളും നിര്‍മ്മിച്ചും. തിരക്ക് കുറഞ്ഞ ലെവല്‍ ക്രോസ്സുകള്‍ അടച്ചു പൂട്ടിയും, വഴി തിരിച്ചു വിട്ടും, ചിലയിടങ്ങളില്‍ ജീവനക്കാരെ നിയമിച്ചുമാണ് ഒരു വര്‍ഷം കൊണ്ട് മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസ്സുകളും റെയില്‍വേ അടപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam