വൈഫൈ നെറ്റ്‍വര്‍ക്ക് സേവ് ചെയ്തത് 'ലെഷ്കറെ ത്വയ്ബ' എന്ന പേരിൽ; കോളേജ് വിദ്യാർഥിയെ പൊലീസ് ചോദ്യം ചെയ്തു

Published : Feb 18, 2019, 05:57 PM ISTUpdated : Feb 18, 2019, 06:23 PM IST
വൈഫൈ നെറ്റ്‍വര്‍ക്ക് സേവ് ചെയ്തത് 'ലെഷ്കറെ ത്വയ്ബ' എന്ന പേരിൽ; കോളേജ് വിദ്യാർഥിയെ പൊലീസ് ചോദ്യം ചെയ്തു

Synopsis

വൈഫൈ കണക്ഷൻ ലഷ്കറെ ത്വയ്ബ എന്ന പേരിൽ സേവ് ചെയ്തത് താനാണെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്തിനാണ് ലഷ്കറെ ത്വയ്ബ എന്ന പേരിൽ സേവ് ചെയ്തത് എന്ന ചോദ്യത്തിന് താൻ തമാശയ്ക്ക് സേവ് ചെയ്തതെന്നായിരുന്നു യുവാവിന്റെ മറുപടിയെന്നും പൊലീസ് പറഞ്ഞു.  

മുംബൈ: വൈഫൈ യൂസര്‍ നെയിം  'ലെഷ്കറെ ത്വയ്ബ' എന്ന പേരിൽ സേവ് ചെയ്ത കോളേജ് വിദ്യാർഥിയെ പൊലീസ് ചോദ്യം ചെയ്തു. മഹാരാഷ്ട്രയിലെ കല്ല്യാൺ സ്വദേശിയെയാണ് നാട്ടുകാരുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. കല്ല്യാണിലെ ഖടക്പാട അമൃത് ഹെവൻ സൊസൈറ്റി നിവാസികളാണ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. 

വൈഫൈ കണക്ഷണനുവേണ്ടി സെർച്ച് ചെയ്ത് സമയത്താണ് ലെഷ്കറെ ത്വയ്ബ എന്ന പേരിലുള്ള വൈഫൈ നെറ്റ്‍വർക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട്ടിലെ വൈഫൈ കണക്ഷനാണ് ലഷ്കറെ ത്വയ്ബ എന്ന പേരിൽ സേവ് ചെയ്തതെന്ന് കണ്ടെത്തുകയുമായിരുന്നു. 

സംഭവത്തിൽ യുവാവിൻ്റെ പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഫൈ കണക്ഷൻ ലഷ്കറെ ത്വയ്ബ എന്ന പേരിൽ സേവ് ചെയ്തത് താനാണെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്തിനാണ് ലഷ്കറെ ത്വയ്ബ എന്ന പേരിൽ സേവ് ചെയ്തത് എന്ന ചോദ്യത്തിന് താൻ തമാശയ്ക്ക് സേവ് ചെയ്തതെന്നായിരുന്നു യുവാവിന്റെ മറുപടിയെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഭൂപേൻ ബോറ 22ന് ബിജെയിൽ ചേരും; ഹിമന്തയും ബോറയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു
ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി