
അടിമാലി എല്‍ഐസി ഓഫീസിനുള്ളിൽ വച്ച് സുരക്ഷാ ജീവനക്കാരന്റെ ആത്മഹഹത്യശ്രമം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. എല്‍ഐസി ഓഫീസിലെ താല്‍ക്കാലിക സുരക്ഷാജീവനക്കാരനാണ് ഓഫീസിനു തീയിട്ടത്.
താൽക്കാലിക ജീവനക്കാരനായ കുട്ടനാണ് പെട്രോൾ ഒഴിച്ച് കത്തിച്ച് അത്മഹത്യക്ക് ശ്രമിച്ചത് . ഗുരുതരുതരമായി പൊള്ളലേറ്റ കുട്ടനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഓഫിസിനുള്ളിൽ തീ പടർന്നു ഫൈലുകൾ കത്തി നശിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
ഇരുപതോളം ജീവനക്കാർ ഓഫീസിൽ ഉണ്ടായിരുന്നു. ഇരുപത് വർഷത്തോളം ജോലി ചെയ്തിരുന്ന കുട്ടനെ പിരിച്ചു വിട്ടതിലുള്ള മനോവിഷമത്തിൽ ശരിരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തടയാനെത്തിയ ജീവനക്കാർക്ക് നേരേയും ഇയാൾ പേട്രോൾ ഒഴിച്ചു. തുടർന്നാണ് ഓഫീസിനുള്ളിൽ തീ പടർന്നത്. അടിമാലിയിലുള്ള അഗ്നി സേന വിഭാഗത്തിനു പുറമേ കോതമംഗലത്ത് നിന്നും മൂന്നാറിൽ നിന്നും യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് കുട്ടനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. തടയാൻ ശ്രമിച്ച അസിസ്റ്റ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam