'ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കരുത്'; ബലാത്സംഗക്കേസില്‍ കർശന നിർദ്ദേശവുമായി സുപ്രീംകോടതി

Published : Sep 20, 2018, 07:11 PM ISTUpdated : Sep 20, 2018, 07:38 PM IST
'ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കരുത്'; ബലാത്സംഗക്കേസില്‍ കർശന നിർദ്ദേശവുമായി  സുപ്രീംകോടതി

Synopsis

ബലാത്സംഗക്കേസുകളിൽ കർശന മാർഗ്ഗനിർദ്ദേശവുമായി വീണ്ടും സുപ്രീംകോടതി. ഇരകളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ മാധ്യമങ്ങൾ നൽകരുത്. മുഖം മറച്ച് നൽകുന്നതിനും വിലക്ക്. വസ്തുതകൾ മറന്ന് വൈകാരികമായി റിപ്പോർട്ട് ചെയ്യരുതെന്നും കോടതി

ദില്ലി: ബലാത്സംഗ കേസുകൾ മാധ്യമങ്ങൾ കരുതലോടെ റിപ്പോർട്ട് ചെയ്യണമെന്ന് വീണ്ടും സുപ്രീംകോടതി. ഇരയുടെ വ്യക്തമല്ലാത്ത (മോര്‍ഫ് ചെയ്ത) ദൃശ്യങ്ങളോ, ചിത്രങ്ങളോ പോലും നൽകരുതെന്നും കോടതി നിർദ്ദേശിച്ചു. ബീഹാർ മുസഫർപൂർ അഭയകേന്ദ്ര പെൺകുട്ടികൾ ബലാൽസംഗത്തിന് ഇരയായ സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് പട്ന ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി.

എന്നാൽ ഇത്തരം കേസുകൾ റിപ്പോർട്ടുചെയ്യുമ്പോൾ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത കാട്ടണമെന്ന് കോടതി പറഞ്ഞു. ബലാൽസംഗകേസുകൾ കൂടുതൽ വിവാദമാക്കി മാറ്റാൻ മാധ്യമങ്ങൾ ശ്രമിക്കരുത്. കേസിലെ ഇരകളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ നൽകരുതെന്നും അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് കോടതി നിർദ്ദേശം നൽകി. 

ചിത്രങ്ങളോ, ദൃശ്യങ്ങളോ അവരെ തിരിച്ചറിയാൻ കഴിയാത്ത വിധമാക്കിയും നൽകരുത്. ബീഹാറിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ബലാൽസംഗത്തിന് ഇരയായ കേസിലെ സിബിഐ അന്വേഷണം ഇനി സുപ്രീംകോടതി മേൽനോട്ടത്തിലായിരിക്കും. കേസിൽ ഒരുമാസത്തിനകം അന്വേഷണപുരോഗതി റിപ്പോർട്ട് നൽകാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം