
കോഴിക്കോട്: അഅമൃതാനന്ദമയിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് വിഢിത്തമാണെന്ന് സ്വാമി ചിദാനന്ദപുരി. അമൃതാനന്ദമയിയുടെ പ്രതിച്ഛായ അവരുണ്ടാക്കിയതാണ്. അത് സംരക്ഷിക്കാനും അമൃതാനന്ദമയിക്ക് അറിയാമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഭയപ്പെടേണ്ടതില്ലെന്നും ചിദാനന്ദപുരി പറഞ്ഞു. ആചാര ധ്വംസകരെ ഒറ്റപ്പെടുത്താൻ വരുന്ന തെരെഞ്ഞെടുപ്പിൽ ആരുമായും സഹകരിക്കുന്നത് നല്ലതാണ്. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് കോൺഗ്രസ്സും ലീഗും ആവശ്യപ്പെട്ടതായിരുന്നുവെന്നും ചിദാനന്ദപുരി പറഞ്ഞു.
എന്തിന്റെ പേരിലായാലും, മാതാ അമൃതാനന്ദമയി ശബരിമല കർമസമിതി യോഗത്തിന്റെ വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നടത്തി. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം അവർ കാണിക്കേണ്ടിയിരുന്നു . ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും പിണറായി പറഞ്ഞിരുന്നു. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam