
കോട്ടയം: കെവിൻ കൊലക്കേസിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സർവ്വീസിൽനിന്ന് പിരിച്ചുവിട്ടു. എഎസ്ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്‍റേതാണ് നടപടി. കെവിൻ കേസിലെ മുഖ്യപ്രതിയായ ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.
ബിജുവിനൊപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവർ എം.എൻ അജയകുമാറിന്‍റെ മൂന്നുവർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി. എസ്ഐ എം.എസ് ഷിബു, റൈറ്റർ സണ്ണി മോൻ എന്നിവർക്കെതിരായ ഐജിയുടെ അന്വേഷണം തുടരുകയാണ്. ഇവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ തുടരും.
കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പുലര്‍ച്ചെ രണ്ടരമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ബിജുവും ഡ്രൈവറും കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പട്രോളിങ്ങിനിടെ പരിശോധിക്കുമ്പോള്‍ ഷാനുവും സംഘവും മദ്യപിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനായി ആയിരം രൂപ വീതം രണ്ടുപേര്‍ക്കും കൈക്കൂലി നല്‍കിയെന്നായിരുന്നു ഷാനു നേരത്തെ നല്‍കിയ മൊഴി. ചോദ്യം ചെയ്യലില്‍ ഷാനു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ഇത് പ്രത്യേക കേസായി പൊലീസ് രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam