മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

Web Desk |  
Published : Jun 17, 2018, 03:16 PM ISTUpdated : Jun 29, 2018, 04:17 PM IST
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

Synopsis

ഒ പനീര്‍ശെൽവമാണ് തേക്കടിയിലെത്തി ഷട്ടര്‍ തുറന്നു

ഇടുക്കി: കാര്‍ഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെൽവമാണ് തേക്കടിയിലെത്തി ഷട്ടര്‍ തുറന്നത്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്നത്.

സെക്കന്റിൽ 300 ഘനയടി വെള്ളമാണ് തുറന്ന് വിട്ടത്. പിന്നീട് ഇത് 1400 ഘനയടിയിലേക്ക് ഉയര്‍ത്തും. 120 ദിവസത്തേക്കാണ് വെള്ളം കൊണ്ടുപോവുക. ആചാര പ്രകാരമുള്ള പൂജകൾക്ക്  ശേഷമായിരുന്നു തേക്കടി ഷട്ടര്‍ തുറന്നത്.

തേനി കളക്ടര്‍, വിവിധ കര്‍ഷക സംഘടനാ നേതാക്കൾ എന്നിവരും പനീര്‍ശെൽവത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം അണക്കെട്ടിൽ ജലനിരപ്പ് കുറവായതിനാൽ സെപ്റ്റംബറിലാണ് ഷട്ടർ തുറന്നത്. 200 ഘനയടി വെള്ളമാണ് അന്ന് കൊണ്ടുപോയിരുന്നത്. ഇത്തവണ നല്ല മഴ കിട്ടിയതിനാൽ ഷട്ടർ നേരത്തെ തുറക്കുകയായിരുന്നു. 127.2 ആണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജല നിരപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ