അമ്മയുടെ കാമുകന്‍ വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി

Published : May 26, 2017, 04:47 PM ISTUpdated : Oct 05, 2018, 01:42 AM IST
അമ്മയുടെ കാമുകന്‍ വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി

Synopsis

ചെന്നൈ: അമ്മയുടെ കാമുകന്‍ വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത് ഒരു ടെലിവിഷന്‍ പരിപാടിയിലായിരുന്നു. 12 വയസുമുതല്‍ പീഡനം തുടങ്ങിയതാണെന്നും അതില്‍ ഏഴുവയസുള്ള കുട്ടിയുണ്ടെന്നും ഇവര്‍ പറയുന്നു. അമ്മയോടു പീഡനവിവരം തുറന്നു പറഞ്ഞു എങ്കിലും അവര്‍ അതു കാര്യമാക്കിയില്ല. 

പിന്നീട് ഇയാള്‍ പീഡനം തുടര്‍ന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായി. ആമാശയത്തില്‍ ട്യൂമറാണെന്നു പറഞ്ഞ് അവര്‍ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയ ശേഷമാണു ഞാന്‍ ഗര്‍ഭിണിയായിരുന്നു എന്ന് അറിയുന്നത്.  പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അമ്മയേയും കാമുകനേയും പരിപാടിയില്‍ എത്തിച്ചു. 

എന്നാല്‍ ഇവര്‍ വളരെ ലാഘവത്തോടെയാണു സംഭവത്തെക്കുറിച്ചു വിവരിച്ചത്. ഞാന്‍ അവളെ പീഡിപ്പിച്ചിട്ട് ഒളിച്ചോടിയൊന്നുമില്ല, പണിയെടുത്ത് അവളേയും സഹോദരിമാരേയും സംരക്ഷിക്കുന്നുണ്ട്, താന്‍ ആരേയും വഞ്ചിച്ചിട്ടില്ല എന്നും യുവാവ് പറയുന്നത്. അല്ലെങ്കില്‍ അവര്‍ക്കു എന്നെ ജയിലില്‍ അയക്കാമല്ലോ. അങ്ങനെയായിരുന്നെങ്കില്‍ രണ്ടു മാസം കഴിഞ്ഞു പുറത്തിറങ്ങി സന്തോഷത്തോടെ ജീവിക്കുമായിരുന്നു. 

ഇത് കഴിഞ്ഞ ഏഴുവര്‍ഷമായി താന്‍ അനുഭവിക്കുകയാണ് എന്നും യുവാവ് പറയുന്നു. സഹോദരിമാരുടേയും പെണ്‍കുട്ടിയുടേയും  അമ്മയുടേയും ഒപ്പമാണ് യുവാവ് ഇപ്പോള്‍ താമസിക്കുന്നത്. ആദ്യം അമ്മയുടെ കൂടെ താമസിച്ച ഇയാള്‍ പിന്നീട് തന്നേയും നിരന്തരം പീഡിപ്പിക്കുയായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു;. 'ഓപ്പറേഷൻ തിയേറ്ററിൽ വച്ച് ഹൃദയസ്തംഭനം ഉണ്ടായി, അപൂർവ്വമായി ഉണ്ടാകുന്ന അവസ്ഥ', പ്രതികരിച്ച് ആശുപത്രി അധികൃതർ
'സിപിഐ നിലപാട് അനൈക്യമെന്ന തോന്നലുണ്ടാക്കി, മുന്നണിക്കുള്ളിലാണ് സിപിഐ ചർച്ച ചെയ്യേണ്ടത്': മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ