
പാറ്റ്ന: ഉപമുഖ്യമന്ത്രിയ്ക്കായുള്ള ബംഗ്ലാവ് ഒഴിയണമെന്ന സുപ്രീംകോടതി വിധി മാനിക്കുന്നതായി തേജസ്വി യാദവ്. തന്‍റെ പോരാട്ടം മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഗവണ്‍മെന്‍റിന്‍റെ ഏകപക്ഷീയവും വൈര്യം നിറഞ്ഞതുമായ പ്രവര്‍ത്തികള്‍ക്കെതിരെയാണെന്നും അത് തുടരുമെന്നും തേജ്വസി യാദവ് പറഞ്ഞു. ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാനും സുപ്രീംകോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പിഴ അടയ്ക്ക്കാനുമാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായുള്ള ബെഞ്ച് ഇന്നലെ നിര്‍ദ്ദേശിച്ചത്.
പാറ്റ്ന ഹൈക്കോടതിയിലെ രണ്ട് ബെഞ്ചുകള്‍ തള്ളിയ ഹര്‍ജിയുമായി വന്ന് സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് തേജസ്വി യാദവിന് അരലക്ഷം രൂപയാണ് പിഴ വിധിച്ചത്. പ്രതിപക്ഷ നേതാവായ തനിക്ക് ലഭിച്ച ബംഗ്ലാവും ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവും സമാനമായ രീതിയിലുള്ളതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വേച്ഛാപരമായ നിലപാടുകള്‍ക്കെതിരെയാണ് താന്‍ പോരാടിയത് തന്‍റെ ജനാധിപത്യപരമായ പോരാട്ടങ്ങള്‍ തുടരുമെന്നും തേജ്വസി യാദവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam