കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരുടെ ബന്ധുക്കളില്‍ മൂന്നുപേരെ വിട്ടയച്ചു

Published : Aug 31, 2018, 07:52 PM ISTUpdated : Sep 10, 2018, 05:16 AM IST
കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരുടെ ബന്ധുക്കളില്‍ മൂന്നുപേരെ വിട്ടയച്ചു

Synopsis

കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളില്‍ മൂന്നു പേരെ വിട്ടയച്ചു.  ഭീകരരുടെ ബന്ധുകളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു തട്ടികൊണ്ടുപോകല്‍. നിരവധി പൊലീസുകാരുടെ വീടുകളിൽ ഭീകരര്‍ എത്തിയിരുന്നു.


ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളില്‍ മൂന്നു പേരെ വിട്ടയച്ചു.  ഭീകരരുടെ ബന്ധുകളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു തട്ടികൊണ്ടുപോകല്‍. നിരവധി പൊലീസുകാരുടെ വീടുകളിൽ ഭീകരര്‍ എത്തിയിരുന്നുവെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

നേരത്തെ ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍  സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡുകള്‍ നടത്തി ഭീകരരുടെ ബന്ധുക്കളെ  അറസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് വിലയിരുത്തല്‍. അനന്തനാഗ്, കുല്‍ഗാം, ഷോപ്പിയാന്‍ , പുല്‍മാവ മേഖലയിലുള്ള വീടുകളില്‍ നിന്നാണ് പൊലീസുകാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ട് പോയത്. 

ഹിസ്ബുള്‍ മുജഹിദീന്‍ സ്വയം പ്രഖ്യാപിത ഭീകര നേതാവായ റയീസ് നയ്കൂവിന്റെ പിതാവായ ആസദുള്ള നായ്ക്കൂവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസുകാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോയത്. ശ്രീനഗര്‍: കശ്മീരില്‍ ആറ് പൊലീസ്​ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഭീകരരുടെ ബന്ധുകളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തട്ടികൊണ്ടുപോകല്‍. നിരവധി പൊലീസുകാരുടെ വീടുകളിൽ ഭീകരര്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കുടുംബാഗങ്ങളെ തട്ടികൊണ്ടുപോകുന്നത് ഭീകരരുടെ സമ്മര്‍ദ തന്ത്രം ആണെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി