തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കാട്ടുപന്നിയെ കൊന്ന് ഇറച്ചി എടുക്കാൻ ശ്രമം; ഒരാൾ പിടിയിൽ

Published : Dec 23, 2018, 12:08 AM IST
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കാട്ടുപന്നിയെ കൊന്ന് ഇറച്ചി എടുക്കാൻ ശ്രമം; ഒരാൾ പിടിയിൽ

Synopsis

തട്ടേക്കാട് പക്ഷി സങ്കേതത്തിനടുത്ത് റബർ തോട്ടത്തിൽ വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടമ്പുഴ സ്വദേശികളായ അമ്പാട്ട് മാത്യുവിനും നാക്കോല ബിജുവിനും പരിക്കേറ്റെന്നു വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു

പാലക്കാട്: തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനത്തിൽ കാട്ടുപന്നിയെ കൊന്ന് ഇറച്ചി എടുക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. കുട്ടമ്പുഴ സ്വദേശി അമ്പാട്ട് മാത്യുവാണ് വനം വകുപ്പിന്റെ പിടിയിലായത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിനടുത്ത് റബർ തോട്ടത്തിൽ വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടമ്പുഴ സ്വദേശികളായ അമ്പാട്ട് മാത്യുവിനും നാക്കോല ബിജുവിനും പരിക്കേറ്റെന്നു വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് വനപാലകർ സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. എന്നാൽ ഇവിടെ നിന്നും ആക്രമണം നടന്നതായുള്ള സൂചനകളൊന്നും ലഭിച്ചില്ല. ഇതിൽ സംശയം തോന്നി വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കാട്ടുപന്നിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴുള്ള പ്രത്യാക്രമണത്തിലാണ് പരിക്കേറ്റതെന്ന് കണ്ടെത്തി.

കേസിലെ മറ്റൊരു പ്രതിയായ നാക്കോല ബിജു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതിന് ശേഷം കസ്റ്റഡിയിലെടുക്കുമെന്ന് വനം വകുപ്പ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്