ബംഗാളില്‍ ബന്ദിന് സ്ഥാനമില്ല; ദേശീയ പണിമുടക്ക് ബാധിച്ചിട്ടേയില്ലെന്ന് മമത

Published : Jan 08, 2019, 10:55 AM ISTUpdated : Jan 08, 2019, 11:13 AM IST
ബംഗാളില്‍ ബന്ദിന് സ്ഥാനമില്ല;  ദേശീയ പണിമുടക്ക്  ബാധിച്ചിട്ടേയില്ലെന്ന് മമത

Synopsis

പൊതുജനങ്ങൾക്ക് യാതൊരു രീതിയിലും പ്രതിസന്ധികളുണ്ടാകാത്ത രീതിയിലായിരിക്കും പൊലീസ് സംവിധാനം പ്രവർത്തിക്കുക. സ്വകാര്യ ബസ് സർവ്വീസ് ഉടമകളും ‌ടാക്സി-കാബ് സർവ്വീസുകളും സാധാരണ ദിവസങ്ങളിലെന്ന പോലെ നിരത്തിലിറങ്ങും. ന​ഗരത്തിലുടനീളം അധികം പൊലീസ് ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 

കൊൽക്കത്ത: ട്രേഡ് യൂണിയനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് പശ്ചിമ ബം​ഗാളിനെ ബാധിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെക്കുറിച്ച് ഒന്നും പറയാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. ഏത് തരത്തിലുള്ള ബന്ദാകട്ടെ അവയ്ക്കെതിരെ വ്യക്തമായ നിലപാടാണ് പശ്ചിമബം​ഗാൾ സ്വീകരിച്ചിരിക്കുന്നതെന്നും മമത മാധ്യമങ്ങളോട് വിശദീകരിച്ചു.

പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ സർക്കാർ ജീവനക്കാർ‌ക്ക് അവധി അനുവദിക്കുകയില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ 500 അധിക ബസ് സർവ്വീസ് നടത്തുമെന്നും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങൾക്ക് യാതൊരു രീതിയിലും പ്രതിസന്ധികളുണ്ടാകാത്ത രീതിയിലായിരിക്കും പൊലീസ് സംവിധാനം പ്രവർത്തിക്കുക. സ്വകാര്യ ബസ് സർവ്വീസ് ഉടമകളും ‌ടാക്സി-കാബ് സർവ്വീസുകളും സാധാരണ ദിവസങ്ങളിലെന്ന പോലെ നിരത്തിലിറങ്ങും. ന​ഗരത്തിലുടനീളം അധികം പൊലീസ് ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 

''ജനജീവിതം തടസ്സപ്പെടുത്തുന്ന രീതിയിൽ ആരെങ്കിലും പ്രവർത്തിച്ചാൽ അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കട തുറക്കുന്നതിൽ നിന്നും ഓഫീസ് ജോലിയിൽ നിന്നും ആരെയെങ്കിലും തടസ്സപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെയും നടപടിയെടുക്കും. മാർക്കറ്റ്, കടകൾ, ഷോപ്പിം​ഗ് മാളുകൾ, ഓഫീസുകൾ എന്നിവ സാധാരണ ദിവസങ്ങളിലെന്നത് പോലെ പ്രവർത്തിക്കും.'' ഔദ്യോഗിക പൊലീസ് വക്താവ് വെളിപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി
തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും