'അവർ എന്നോട് പറയുന്നത് തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കാനാണ്': 'ഗോ ബാക്ക്' വിളികളെ പരിഹസിച്ച് മോദി

Published : Feb 10, 2019, 06:34 PM ISTUpdated : Feb 10, 2019, 06:38 PM IST
'അവർ എന്നോട് പറയുന്നത് തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കാനാണ്': 'ഗോ ബാക്ക്' വിളികളെ പരിഹസിച്ച് മോദി

Synopsis

'നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിത്. ടിഡിപി പറയുന്നത് ഞാൻ അനുസരിക്കും. ഞാൻ തിരിച്ചുപോയി ദില്ലിയിൽ ഒന്നുകൂടി ഇരിക്കും.' പ്രധാനമന്ത്രി പറഞ്ഞു.

ഗുണ്ടൂർ: 'തിരിച്ചുപോകൂ' എന്ന് തന്നോട് പറയുന്നവർ താൻ ദില്ലിയിലേക്ക് തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ സംസ്ഥാന വ്യാപകമായി ടിഡിപി, കോൺഗ്രസ്, ഇടത് പാർട്ടികളുടെ 'ഗോ ബാക്ക്' പ്രതിഷേധം ശക്തമായിരുന്നു.

Read more: ആന്ധ്രയിൽ പ്രധാനമന്ത്രിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; 'ഗോ ബാക്ക്' വിളികൾ

മോദിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്തിരുന്നു. മോദി ചെന്നിറങ്ങിയ ഗണ്ണവാരം വിമാനത്താവളം മുതൽ റാലി നടന്ന ഗുണ്ടൂർ വരെ 'തിരിച്ചുപോകൂ' എന്നെഴുതിയ പോസ്റ്ററുകളുമായി പ്രവർത്തകർ പ്രതിഷേധിച്ചു. ഗുണ്ടൂരിൽ നടന്ന റാലിക്കിടെയാണ് തിരിച്ചുപോകണമെന്ന് പറയുന്നവർ താൻ തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കാനാണ് പറയുന്നതെന്ന് മോദി തിരിച്ചടിച്ചത്.

'നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിത്. ടിഡിപി പറയുന്നത് ഞാൻ അനുസരിക്കും. ഞാൻ തിരിച്ചുപോയി ദില്ലിയിൽ ഒന്നുകൂടി ഇരിക്കും.' പ്രധാനമന്ത്രി പറഞ്ഞു. തനിക്ക് ഇന്ത്യയിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ ടിഡിപിയുടെ ആഗ്രഹം സാധ്യമാക്കുമെന്നും മോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'