റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; കുവൈത്തില്‍ മൂന്ന് മലയാളി സ്ത്രീകള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി

Published : Feb 22, 2018, 01:37 AM ISTUpdated : Oct 04, 2018, 06:33 PM IST
റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; കുവൈത്തില്‍ മൂന്ന് മലയാളി സ്ത്രീകള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി

Synopsis

കുവൈത്ത്: കുവൈത്തില്‍ റിക്രൂട്ട്‌മെന്റ് എജന്റിന്റെ തട്ടിപ്പിന് ഇരയായ മൂന്ന് മലയാളി സ്ത്രീകള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. നാട്ടിലേക്ക് മടങ്ങാന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. തിരുവനന്തപുരം സ്വദേശിനി അനില, പുനലൂര്‍ സ്വദേശിനി ദീപ, അടൂര്‍ സ്വദേശിനി സെലീന എന്നിവരാണ് ശമ്പളം നല്‍കുന്നില്ലെന്നും ദേഹോദ്രപം ഏല്‍പ്പിച്ചെന്നുമുള്ള പരാതിയുമായി എംബസിയിലെത്തിയത്. 

ഹവല്ലി കേന്ദ്രീകരിച്ച് ഗാര്‍ഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ മലയാളി ഏജന്റായാ ജാബറും കൂടെയുള്ള സ്ത്രീയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ഇവരുടെ പരാതി. ഡിസംബര്‍, ജനുവരി മാസങ്ങളിലായിട്ടാണ് മൂവരും കുവൈത്തില്‍ എത്തിയത്. നിലവിലെ സാഹചര്യത്തില്‍ കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ജാബറിനെ എംബസിയില്‍ വിളിപ്പിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർണായക അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
ഷോപ്പിങ് മാളിൽ വൻ തീപിടിത്തം, 6 പേർ മരിച്ചു, 65 പേരെ കാണാനില്ല; കറാച്ചിയിൽ വൻ അപകടം