കോള്‍ പാടങ്ങളിലേക്ക് വരൂ... പ്രകൃതിയോട് ചേര്‍ന്ന് ചൂടോടെ ഭക്ഷണം കഴിച്ച് മടങ്ങാം

Web Desk |  
Published : Jul 15, 2018, 11:53 AM ISTUpdated : Oct 04, 2018, 02:59 PM IST
കോള്‍ പാടങ്ങളിലേക്ക് വരൂ... പ്രകൃതിയോട് ചേര്‍ന്ന് ചൂടോടെ ഭക്ഷണം കഴിച്ച് മടങ്ങാം

Synopsis

കോള്‍ പാടങ്ങളിലേക്ക് വരൂ... പ്രകൃതിയോട് ചേര്‍ന്ന് ചൂടോടെ ഭക്ഷണം കഴിച്ച് മടങ്ങാം

തൃശ്ശൂര്‍: മഴക്കാലമായതോടെ തൃശൂരിലെ കോള്‍ പാടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. പ്രകൃതി ഭംഗി ആസ്വദിക്കാനും, നാടൻ ഭക്ഷണം കഴിക്കാനും നിരവധി പേരാണ് ദിവസവും എത്തുന്നത്. നോക്കെത്താദൂരത്തോളം കോള്‍പാടങ്ങളില്‍ വെള്ളം കയറി കിടക്കുന്നു. അടുത്ത കൃഷി തുടങ്ങുംവരെ ഇങ്ങനെയാണ്. വേനല്‍ക്കാലത്ത് പാടവും മഴക്കാലത്ത് കായലുമാകുന്ന പ്രദേശം.

നാല് മണി കാറ്റേല്‍ക്കാനും ചൂണ്ടയിടാനുമായി ആളുകളെത്തി തുടങ്ങി. പാടത്തോട് ചേര്‍ന്നുളള തട്ടുകടകളാണ് മറ്റൊരു ആകര്‍ഷണം.വഴിയോരത്ത് ഇരുന്ന് പ്രകൃതിഭംഗി ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ആളുകളുടെ തിരക്ക്.  പ്രകൃതിയുടെ മുഴുവൻ സൗന്ദര്യവുമായി തൃശൂരിലെ കോള്‍പാടങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
ഷൊർണൂരിൽ ഭരണം നിലനിർത്താൻ സിപിഎം; ഇടതുമുന്നണിയുടെ 17 വോട്ടുകൾ സ്വതന്ത്രയ്ക്ക്, നഗരസഭാധ്യക്ഷയായി പി. നിർമലയെ തെരഞ്ഞെടുത്തു